Skip to main content

സർവമേഖലയിലും വർഗീയവിഷം കലർത്തി നാടിനെയും ജനതയെയും വേർതിരിക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം

സർവമേഖലയിലും വർഗീയവിഷം കലർത്തി നാടിനെയും ജനതയെയും വേർതിരിക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം. ചരിത്രത്തെയും യാഥാർഥ്യത്തെയും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടിനെതിരെ പ്രതികരിക്കണം. ചരിത്രത്തെയും സംസ്കാരത്തേയും മാറ്റിയെഴുതി വർഗീയതയും ജാതീയതയും അടിച്ചേൽപ്പിച്ച് നാട്ടിലാകെ ദുരിത തീമഴ പെയ്യിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലോ ജനകീയ മുന്നേറ്റങ്ങളോ ഉണ്ടാക്കാത്ത, ഒരു സംഭാവനയും ചെയ്യാത്ത, ആർഎസ്എസ്– ബിജെപി നേതൃത്വമാണ് വ്യാജസിദ്ധാന്തങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാരുടെ നയം തന്നെയാണ് ഹിന്ദുത്വവാദികളും പയറ്റുന്നത്. ബിജെപി ഭരണത്തിലെ ആകെ നേട്ടം കോർപ്പറേറ്റുകൾക്ക് മാത്രം. വൻകിടക്കാർക്ക് 11 ലക്ഷം കോടി രൂപ ബാങ്ക് വായ്പ നൽകുകയും നാല് ലക്ഷം കോടി എഴുതിത്തള്ളുകയും ചെയ്തു.

ബിജെപി മതത്തെ രാഷ്ട്രീയ ആയുധമാക്കിയാണ് അധികാരത്തിലെത്തിയത്. മതന്യൂനപക്ഷങ്ങളെയാകെ പീഡിപ്പിക്കുകയും ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നവരുമിപ്പോൾ ക്രിസ്ത്യൻ സഭയുമായി അടുക്കാൻ ശ്രമിക്കുന്നത്. അവരെ പുതിയ ബന്ധുക്കളാക്കാൻ നോക്കുകയാണ്. ക്രിസ്ത്യൻ തെമ്മാടികളാൽ ശബരിമല ക്ഷേത്രമുൾപ്പെടെ തകർക്കപ്പെടുകയും ആന്തരികഭീഷണി നേരിടുകയും ചെയ്യുകയാണെന്ന് ആർഎസ്എസ് വിചാരധാരയിൽ വ്യക്തമായി പറയുമ്പോഴാണ് പുതിയ നീക്കം. മാത്രമല്ല ആകെയുണ്ടായിരുന്നയാളെ കുരിശിൽ തറച്ചുവെന്നും ക്രിസ്ത്യാനികൾ സാമൂഹ്യ മതഘടനയെ തകർക്കുന്നുവെന്നും പറയുമ്പോഴാണ് രാഷ്ട്രീയ അധികാരത്തിനായി ന്യൂനപക്ഷങ്ങളുടെ കാലുപിടിക്കുന്നത്. രാജ്യത്ത് പലയിടങ്ങളിലും ആക്രമണം നേരിട്ടപ്പോൾ സംരക്ഷകരായി നിന്ന ചരിത്രമാണ് സിപിഐ എമ്മിനുള്ളത്.



 

കൂടുതൽ ലേഖനങ്ങൾ

എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും

സ. പിണറായി വിജയൻ

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.

എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം

സ. പിണറായി വിജയൻ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌.