Skip to main content

സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി മറുപടി പറയണം

പുൽവാമയിൽ 40 ജവാന്മാരെ കുരുതികൊടുത്ത ഭീകരാക്രമണം കേന്ദ്രസർക്കാരിന്റെ സുരക്ഷാവീഴ്ചയെ തുടർന്നാണെന്ന ജമ്മുകശ്മീർ മുൻ ​ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം.

നടന്ന ​ഗൂഢാലോചന എന്ത്? ആരാണ് നേതൃത്വം കൊടുത്തത്? സുരക്ഷാഭീഷണി മുൻകൂട്ടി അറിഞ്ഞിട്ടും ആക്രമണം നടക്കട്ടെയെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണ്? യുവജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുമെന്ന് അവകാശപ്പെടുന്ന മോദി ഇതിനെല്ലാം ഉത്തരം പറയണം. റെഡിമെയ്ഡ് ചോദ്യവും റെഡിമെയ്ഡ് ഉത്തരവുമായാണ് മോദി കൊച്ചിയിൽ യുവം പരിപാടി സംഘടിപ്പിക്കുന്നത്.

പുൽവാമയിൽ സൈനികർ വീരമൃത്യു വരിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മോദിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത് ഡോവലിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ്‌ ബിജെപി നേതാവായ മലിക് പറഞ്ഞത്. പാളിച്ച ചൂണ്ടിക്കാട്ടിയപ്പോൾ അനങ്ങരുതെന്നാണ് മലിക്കിനോട് പറഞ്ഞത്. പുൽവാമ ആക്രമണം നടക്കുമ്പോൾ ഫോട്ടോ ഷൂട്ടിലായിരുന്നു മോദി. മലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി സർക്കാർ ഇതുവരെയും ഒരക്ഷരം മിണ്ടിയിട്ടില്ല.

സത്യം പറഞ്ഞ മലിക്കിനെ ഇഡിയെയും സിബിഐയെയും ഉപയോഗിച്ചു വേട്ടയാടുകയാണ്. ആരെങ്കിലും ചോദ്യംചോദിച്ചാൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് കേസെടുത്ത് ജയിലിലടയ്ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ മുഴുവൻ ഇറക്കി. ഇപ്പോഴും ആ പ്രവർത്തനം നടത്തുകയാണ്. രാജ്യത്തെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇതാണ് നിലപാട്. ചോദ്യം ചോദിക്കുന്നത് രാജ്യദ്രോഹമാകുന്ന സാഹചര്യമാണ്.


 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ