Skip to main content

രാജ്യത്ത് അപ്രഖ്യാപിത നിയമനിരോധനം

രാജ്യത്തെ പൊതുമേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഒഴിഞ്ഞു കിടക്കുമ്പോഴും അപ്രഖ്യാപിത നിയമനനിരോധനം നടപ്പിലാക്കുകയാണ് കേന്ദ്രസർക്കാർ. പൊതുമേഖലാ ബാങ്കുകളിൽ മൂന്നുലക്ഷം ക്ലർക്കുമാരുടെയും രണ്ടുലക്ഷം ഓഫീസർമാരുടെയും ഒഴിവുള്ളപ്പോഴാണ്‌ നിയമനം നടത്താതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്. എസ്‌ബിഐ പോലും തുഛവേതനം നൽകി കരാർ, അപ്രന്റീസ്‌ നിയമനം നടത്തുന്നു. നൂറുകണക്കിന്‌ ജീവനക്കാർ വിരമിച്ചിട്ടും കനറാ ബാങ്ക്‌ അപേക്ഷപോലും ക്ഷണിച്ചിട്ടില്ല. സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 5000 ക്ലർക്കുമാരെ അപ്രന്റീസായി നിയമിക്കാൻ ഇറക്കിയ വിജ്ഞാപനത്തിൽ വെറും 10,000 രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

റെയിൽവേയിൽ നിലവിൽ രണ്ടുലക്ഷത്തിലധികം ഒഴിവുകളുണ്ട്‌. ഡിവിഷനിൽ 1000 ഒഴിവുകൾ വന്നാൽ 500 എണ്ണം നിർത്തലാക്കും. ബാക്കിയുള്ളതിൽ 100 നിയമനം നടത്തി 400 ഒഴിവ്‌ കണക്കാക്കും. രാത്രിപോലും ട്രെയിനുകളിൽ ആർപിഎഫും ടിടിഇയും ആവശ്യത്തിന്‌ ഇല്ലാത്തത്‌ സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടാക്കുമ്പോഴാണിത്‌. ഇതിനു പുറമെയാണ് സൈന്യത്തിലും സ്ഥിരജോലി ഇല്ലാതാക്കി കരാർ നിയമനം നടത്തുന്ന അഗ്നിവീർ പദ്ധിതി അടിച്ചേൽപ്പിച്ചത്. ഇത് ഭാവിയിൽ രാജ്യ സുരക്ഷയെ തന്നെ പ്രതിക്കൂലമായി ബാധിക്കുമെന്നാണ്‌ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി ലാഭകരമല്ല എന്ന വാദമുയർത്തി എച്ച്‌ഐഎൽപോലെ കേന്ദ്രപൊതുമേഖലാ വ്യവസായശാലകൾ അടച്ചുപൂട്ടി. ഇതുമൂലം നൂറുകണക്കിന് തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വന്നത്.

അതേസമയം പൊതുമേഖലാസ്ഥാപനങ്ങളിൽ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ മുഖേന നിയമനം ലഭിച്ച തുച്ഛമായ നിയമനങ്ങൾ പോലും പ്രധാനമന്ത്രിയുടെ തൊഴിൽമേളയിലൂടെ നൽകിയതാക്കാൻ ശ്രമം നടക്കുകയാണ്. ബാങ്കിങ്‌ മേഖലയിൽ ഐബിപിഎസ്‌, റെയിൽവേയിൽ ആർആർബി, ആർആർസി റിക്രൂട്ട്മെന്റ്‌ ബോർഡുകൾ എന്നിവ നിയമിച്ചവർക്കാണ്‌ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ തൊഴിൽ നൽകിയതായി തെറ്റിദ്ധാരണ പരത്തുന്നത്‌. ഇന്ന് ഓൺലൈനായി നടന്ന പിഎം റോസ്‌ഗർ മേളയിൽ ഇവർക്ക്‌ പ്രധാനമന്ത്രി നിയമനക്കത്ത്‌ നൽകി.

 

 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.