Skip to main content

രാജ്യത്ത് അപ്രഖ്യാപിത നിയമനിരോധനം

രാജ്യത്തെ പൊതുമേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഒഴിഞ്ഞു കിടക്കുമ്പോഴും അപ്രഖ്യാപിത നിയമനനിരോധനം നടപ്പിലാക്കുകയാണ് കേന്ദ്രസർക്കാർ. പൊതുമേഖലാ ബാങ്കുകളിൽ മൂന്നുലക്ഷം ക്ലർക്കുമാരുടെയും രണ്ടുലക്ഷം ഓഫീസർമാരുടെയും ഒഴിവുള്ളപ്പോഴാണ്‌ നിയമനം നടത്താതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്. എസ്‌ബിഐ പോലും തുഛവേതനം നൽകി കരാർ, അപ്രന്റീസ്‌ നിയമനം നടത്തുന്നു. നൂറുകണക്കിന്‌ ജീവനക്കാർ വിരമിച്ചിട്ടും കനറാ ബാങ്ക്‌ അപേക്ഷപോലും ക്ഷണിച്ചിട്ടില്ല. സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 5000 ക്ലർക്കുമാരെ അപ്രന്റീസായി നിയമിക്കാൻ ഇറക്കിയ വിജ്ഞാപനത്തിൽ വെറും 10,000 രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

റെയിൽവേയിൽ നിലവിൽ രണ്ടുലക്ഷത്തിലധികം ഒഴിവുകളുണ്ട്‌. ഡിവിഷനിൽ 1000 ഒഴിവുകൾ വന്നാൽ 500 എണ്ണം നിർത്തലാക്കും. ബാക്കിയുള്ളതിൽ 100 നിയമനം നടത്തി 400 ഒഴിവ്‌ കണക്കാക്കും. രാത്രിപോലും ട്രെയിനുകളിൽ ആർപിഎഫും ടിടിഇയും ആവശ്യത്തിന്‌ ഇല്ലാത്തത്‌ സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടാക്കുമ്പോഴാണിത്‌. ഇതിനു പുറമെയാണ് സൈന്യത്തിലും സ്ഥിരജോലി ഇല്ലാതാക്കി കരാർ നിയമനം നടത്തുന്ന അഗ്നിവീർ പദ്ധിതി അടിച്ചേൽപ്പിച്ചത്. ഇത് ഭാവിയിൽ രാജ്യ സുരക്ഷയെ തന്നെ പ്രതിക്കൂലമായി ബാധിക്കുമെന്നാണ്‌ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി ലാഭകരമല്ല എന്ന വാദമുയർത്തി എച്ച്‌ഐഎൽപോലെ കേന്ദ്രപൊതുമേഖലാ വ്യവസായശാലകൾ അടച്ചുപൂട്ടി. ഇതുമൂലം നൂറുകണക്കിന് തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വന്നത്.

അതേസമയം പൊതുമേഖലാസ്ഥാപനങ്ങളിൽ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ മുഖേന നിയമനം ലഭിച്ച തുച്ഛമായ നിയമനങ്ങൾ പോലും പ്രധാനമന്ത്രിയുടെ തൊഴിൽമേളയിലൂടെ നൽകിയതാക്കാൻ ശ്രമം നടക്കുകയാണ്. ബാങ്കിങ്‌ മേഖലയിൽ ഐബിപിഎസ്‌, റെയിൽവേയിൽ ആർആർബി, ആർആർസി റിക്രൂട്ട്മെന്റ്‌ ബോർഡുകൾ എന്നിവ നിയമിച്ചവർക്കാണ്‌ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ തൊഴിൽ നൽകിയതായി തെറ്റിദ്ധാരണ പരത്തുന്നത്‌. ഇന്ന് ഓൺലൈനായി നടന്ന പിഎം റോസ്‌ഗർ മേളയിൽ ഇവർക്ക്‌ പ്രധാനമന്ത്രി നിയമനക്കത്ത്‌ നൽകി.

 

 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ