Skip to main content

രാജ്യത്ത് അപ്രഖ്യാപിത നിയമനിരോധനം

രാജ്യത്തെ പൊതുമേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഒഴിഞ്ഞു കിടക്കുമ്പോഴും അപ്രഖ്യാപിത നിയമനനിരോധനം നടപ്പിലാക്കുകയാണ് കേന്ദ്രസർക്കാർ. പൊതുമേഖലാ ബാങ്കുകളിൽ മൂന്നുലക്ഷം ക്ലർക്കുമാരുടെയും രണ്ടുലക്ഷം ഓഫീസർമാരുടെയും ഒഴിവുള്ളപ്പോഴാണ്‌ നിയമനം നടത്താതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്. എസ്‌ബിഐ പോലും തുഛവേതനം നൽകി കരാർ, അപ്രന്റീസ്‌ നിയമനം നടത്തുന്നു. നൂറുകണക്കിന്‌ ജീവനക്കാർ വിരമിച്ചിട്ടും കനറാ ബാങ്ക്‌ അപേക്ഷപോലും ക്ഷണിച്ചിട്ടില്ല. സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 5000 ക്ലർക്കുമാരെ അപ്രന്റീസായി നിയമിക്കാൻ ഇറക്കിയ വിജ്ഞാപനത്തിൽ വെറും 10,000 രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

റെയിൽവേയിൽ നിലവിൽ രണ്ടുലക്ഷത്തിലധികം ഒഴിവുകളുണ്ട്‌. ഡിവിഷനിൽ 1000 ഒഴിവുകൾ വന്നാൽ 500 എണ്ണം നിർത്തലാക്കും. ബാക്കിയുള്ളതിൽ 100 നിയമനം നടത്തി 400 ഒഴിവ്‌ കണക്കാക്കും. രാത്രിപോലും ട്രെയിനുകളിൽ ആർപിഎഫും ടിടിഇയും ആവശ്യത്തിന്‌ ഇല്ലാത്തത്‌ സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടാക്കുമ്പോഴാണിത്‌. ഇതിനു പുറമെയാണ് സൈന്യത്തിലും സ്ഥിരജോലി ഇല്ലാതാക്കി കരാർ നിയമനം നടത്തുന്ന അഗ്നിവീർ പദ്ധിതി അടിച്ചേൽപ്പിച്ചത്. ഇത് ഭാവിയിൽ രാജ്യ സുരക്ഷയെ തന്നെ പ്രതിക്കൂലമായി ബാധിക്കുമെന്നാണ്‌ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി ലാഭകരമല്ല എന്ന വാദമുയർത്തി എച്ച്‌ഐഎൽപോലെ കേന്ദ്രപൊതുമേഖലാ വ്യവസായശാലകൾ അടച്ചുപൂട്ടി. ഇതുമൂലം നൂറുകണക്കിന് തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വന്നത്.

അതേസമയം പൊതുമേഖലാസ്ഥാപനങ്ങളിൽ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ മുഖേന നിയമനം ലഭിച്ച തുച്ഛമായ നിയമനങ്ങൾ പോലും പ്രധാനമന്ത്രിയുടെ തൊഴിൽമേളയിലൂടെ നൽകിയതാക്കാൻ ശ്രമം നടക്കുകയാണ്. ബാങ്കിങ്‌ മേഖലയിൽ ഐബിപിഎസ്‌, റെയിൽവേയിൽ ആർആർബി, ആർആർസി റിക്രൂട്ട്മെന്റ്‌ ബോർഡുകൾ എന്നിവ നിയമിച്ചവർക്കാണ്‌ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ തൊഴിൽ നൽകിയതായി തെറ്റിദ്ധാരണ പരത്തുന്നത്‌. ഇന്ന് ഓൺലൈനായി നടന്ന പിഎം റോസ്‌ഗർ മേളയിൽ ഇവർക്ക്‌ പ്രധാനമന്ത്രി നിയമനക്കത്ത്‌ നൽകി.

 

 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.