Skip to main content

വികസനവിരോധികൾക്ക്‌ നാടിന്റെ പിന്തുണയില്ല

വികസനവിരോധികൾക്ക്‌ നാടിന്റെ പിന്തുണയില്ല. എന്തിനെയും എതിർക്കുന്നവരുടെ വായ്‌ത്താരിക്കൊപ്പം നിന്നുകൊടുക്കാൻ നമുക്ക്‌ കഴിയില്ല. നമുക്ക്‌ പശ്‌ചാത്തലസൗകര്യ വികസനം നടക്കണം. കിഫ്‌ബി മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നായിരുന്നു ചിലരുടെ പരിഹാസം. ബജറ്റിലെ പണംകൊണ്ട്‌ മാത്രം വികസനം നടക്കില്ലെന്നു മനസ്സിലാക്കി വേറെ സ്രോതസ്‌ ഉപയോഗിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ്‌ കിഫ്‌ബി രൂപീകരിച്ചത്‌. കിഫ്‌ബിയെ വരിഞ്ഞുമുറുക്കി നമ്മുടെ വികസനം തടയാനാണ്‌ ഇപ്പോൾ ശ്രമം. കിഫ്‌ബിയിലെ കടം സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിലാക്കി. ദേശിയപാത അതോറിറ്റിയും കേന്ദ്ര ഗവർമെന്റും കിഫ്‌ബി മാതൃകയിൽ വലിയ തോതിൽ പണമെടുക്കുന്നു. എന്നാൽ അവരുടേത്‌ കടത്തിന്റെ പരിധിയിലല്ല.

നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്നു മന:സ്ഥാപപ്പെട്ടിരുന്നവർക്ക്‌ മനസിനു കുളിർമ നൽകുന്ന കാര്യങ്ങളാണ്‌ സംസ്ഥാനത്തു നടക്കുന്നത്‌. ചെയ്യേണ്ട കാര്യങ്ങൾ വേണ്ട സമയത്തു ചെയ്യാത്തതുമൂലം നമുക്ക്‌ ദേശീയപാതയ്‌ക്ക്‌ പിഴയടക്കേണ്ടിവന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക്‌ വലിയ വിലാണ്‌ എന്നൊക്കെയാണ്‌ ദേശീയ പാത അതോറിറ്റി പറഞ്ഞത്‌. സ്ഥലമേറ്റെടുക്കുന്നവർക്ക്‌ നഷ്‌ടപരിഹാരം നൽകാൻ 25 ശതമാനം തുക സംസ്ഥാന സർക്കാർ നൽകേണ്ടിവന്നത്‌ അങ്ങനെയാണ്‌.

ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായുി 5000 കോടി രൂപയാണ്‌ കിഫ്‌ബി വഴി സർക്കാർ മുടക്കിയത്‌. തീരദേശ ഹൈവേയും മലയോര ഹൈവേയും യാഥാർഥ്യമാകുകയാണ്‌. അതിനുള്ള പണവും സർക്കാർ കണ്ടെത്തി. കോവളം മുതൽ ബേക്കൽ വരെ ജലപാതയും അതിവേഗത്തിൽ ഒരുങ്ങുന്നു. ശബരിമലയിൽ വിമാനത്താവളത്തിനുള്ള നടപടി പുർത്തിയായി. അതിന്‌ അനുമതിയും കിട്ടി. ജനസാന്ദ്രതയും വാഹനപ്പെരുപ്പവും മൂലം വലയുന്ന കേരളത്തിന്റെ ഗതാഗത വികസനത്തിന്‌ വേഗം കൂട്ടാനുള്ള നടപടികളാണ്‌ സർക്കാർ സ്വീകരിക്കുന്നത്.


 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ