Skip to main content

1966 ൽ പ്രസിദ്ധീകരിച്ച വിചാരധാര സംഘപരിവാർ ഇന്നും ഉയർത്തിപ്പിടിക്കുന്നു

തലശ്ശേരി ബിഷപ്പ് പാംപ്ലാനി റബറിന് 300 രൂപ താങ്ങുവില നിശ്ചയിച്ചാൽ ബിജെപിക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞതു കേട്ടപ്പോൾ ലോകവ്യാപാര കരാറും ആസിയാൻ കരാറും റബർ കൃഷിക്കാരെ കുടുക്കിയ മരണക്കെണിയുടെ വികാരതള്ളിച്ചയിൽ പറഞ്ഞ ഒന്നായേ കണക്കിലെടുത്തുള്ളൂ. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയായി കണ്ടത് വിചാരധാരയുടെ ന്യായീകരണമാണ് - “വിചാരധാരയിൽ പറയുന്നത് അന്നത്തെ സാഹചര്യം”.

എന്നത്തെ സാഹചര്യം? എം.ടി. രമേശിന്റെ പ്രസ്താവനയിൽ കണ്ടത് “നാല്പതുകളിലും അൻപതുകളിലും ഗോൾവാൾക്കർ പറഞ്ഞ കാര്യങ്ങളാണ് വിചാരധാരയിലുള്ളത്. അതൊന്നും ഇപ്പോൾ ഞങ്ങൾ പൊക്കിപ്പിടിച്ച് നടക്കുന്നില്ല.” ഈ രണ്ടു വാചകങ്ങളും കള്ളമാണ്.

ഒന്ന്, ഗോൾവാൾക്കർ വിചാരധാര എഴുതി പ്രസിദ്ധീകരിച്ചത് 1966-ലാണ്. രണ്ട്, സംഘപരിവാർ ഡൽഹിയിൽ സംഘടിപ്പിച്ച ആഗോള ഹിന്ദുകോൺഗ്രസ് സമർത്ഥിക്കുന്നത് അഞ്ച് ശത്രുക്കൾ ഉണ്ടെന്നാണ്. മാർക്സിസം, മെറ്റീരിയലിസം, മെക്കാളെയിസം, മിഷണറികൾ, മുസ്ലിംതീവ്രവാദം എന്നിവയാണവ. ഇംഗ്ലീഷ് അക്ഷരമാലയിലെ എം-ൽ നിന്ന് എല്ലാ ശത്രുക്കളുടെയും പേരുകൾ പ്രാസം ഒപ്പിക്കാൻ വേണ്ടി ക്രിസ്ത്യാനികളെ മിഷണറി എന്നു വിളിച്ചൂവെന്നേയുള്ളൂ.

ബഹുമാന്യനായ ബിഷപ്പ് ഒരുകാര്യം മനസിലാക്കുക. ഇവിടുത്തെ ബിജെപി പ്രവർത്തകർ എന്തു തന്നെ അങ്ങോട്ടു പറഞ്ഞിട്ടുണ്ടെങ്കിലും പാർലമെന്റിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കൃത്യമായ ഉത്തരം നൽകിക്കഴിഞ്ഞു. ആഗോള കരാറുകളിൽ റബർ വ്യവസായ ഉല്പന്നമായിട്ടാണ് നിർവ്വചിച്ചിരിക്കുന്നത്. അതുകൊണ്ട് റബറിനു താങ്ങുവില നിശ്ചയിക്കാനാവില്ല. താങ്ങുവില പോട്ടെ, കേരളം ഇന്നു നിശ്ചയിച്ചിട്ടുള്ള 170 രൂപയിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു രൂപ കൂടുതൽ ധനസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. റബറിന്റെ സബ്സിഡി എത്ര വേണമെങ്കിലും ഉയർത്താം. പകുതി കേന്ദ്രം, പകുതി സംസ്ഥാനം. ഇതൊന്നും ചെവികൊള്ളാൻ കേന്ദ്രം തയ്യാറല്ല. അവരാണ് ഇനി 300 രൂപ തരാൻ പോകുന്നത്. ബിജെപിയും കോൺഗ്രസും അല്ല റബർ വിലയ്ക്കുള്ള ഉത്തരം. അവരുടെ നയങ്ങളാണ് ഈ വിലത്തകർച്ച സൃഷ്ടിച്ചത്.

സഹായിച്ചില്ലെങ്കിൽ പോട്ടേ, ഇനിയും ദ്രോഹിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ബിജെപി ചെയ്യുന്നത് നോക്കൂ - കേരളത്തിനു പുറത്ത് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു ബദൽ റബർ ഉല്പാദന മേഖല സൃഷ്ടിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റബർ വില കുത്തനെ ഇടിയുന്ന കാലത്താണ് ഈ നയം ആവിഷ്കരിച്ചിട്ടുള്ളതെന്നത് ഓർക്കണം. കേരളത്തിലെ പ്രായമേറിയ റബർ തോട്ടങ്ങൾക്ക് റീപ്ലാന്റിംഗ് സബ്സിഡി നിഷേധിച്ചിരിക്കുന്നു. അതേസമയം, പുതിയ തോട്ടങ്ങൾക്ക് പ്ലാന്റിംഗ് സബ്സിഡി നൽകുന്നു. ഇതാണ് ബിജെപി ചെയ്യുന്നത്. എന്നാലും ചിലർക്ക് എന്തൊരു വലിയ വ്യാമോഹമാണ്.

 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ