Skip to main content

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരിക്കൈമാറ്റം ആശങ്കയുണർത്തുന്നത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരിക്കൈമാറ്റം ആശങ്കയുണർത്തുന്നതാണ്. കരാർ പ്രകാരം തുറമുഖ അതോറിറ്റിയായ കേരള സർക്കാരിന്റെ അനുമതിയോടെ മാത്രമേ ഓഹരി വിൽക്കാനോ, കരാർ വ്യവസ്ഥയിൽ മാറ്റമുണ്ടാകുന്ന തരത്തിൽ ഉടമസ്ഥതയിൽ വ്യതിയാനം സൃഷ്ടിക്കാനോ കഴിയുകയുള്ളൂ. 25 ശതമാനത്തിൽ കൂടുതൽ ഓഹരിവിൽക്കുന്നത് ഉടമസ്ഥതയുടെ കൈമാറ്റമായാണ് കണക്കാക്കുന്നത്. ഇത് ചെയ്യുമ്പോൾ ദേശീയസുരക്ഷയുടെയും പൊതുജനങ്ങളുടെ താൽപര്യവും പരി​ഗണിക്കണമെന്ന് വ്യവസ്ഥയുണ്ട്. കേന്ദ്രസർക്കാരിന്റെ അഭിപ്രായവും ആരായാവുന്നതാണ്. പഹൽ​ഗാം ഭീകരാക്രമണവും ഓപറേഷൻ സിന്ദൂറും നടക്കുന്ന സമയത്ത് അതീവ സുരക്ഷ സ്ഥലമായിട്ടാണ് കേന്ദ്രസർക്കാർ വിഴിഞ്ഞം തുറമുഖത്തെ പരി​ഗണിച്ചത്.

കപ്പൽകമ്പനിയായ എംഎസ്‍സിയുമായി തുറമുഖ നടത്തിപ്പുകാരായ അദാനി ​ഗ്രൂപ്പ് കൂട്ടുടമസ്ഥയിലാകുമ്പോൾ കുത്തക അവകാശമാണ് സ്ഥാപിതമാകുന്നത്. ഇത് കേരളത്തിന്റെ വാണിജ്യ താൽപര്യങ്ങൾക്കും തുറമുഖത്തിന്റെ ഭാവി വികസനത്തിനും അപകടകരമാണ്. നിലവിൽ ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ഈ മാസത്തോടുകൂടി റോഡ് മാർ​ഗം ചരക്ക് നീക്കം ആരംഭിക്കാനാകും. കേരളത്തിലുള്ള ഒരു വ്യവസായിക്ക് ഒരു നിശ്ചിത കമ്പനിയുടെ കണ്ടെയ്നറിലും കപ്പലിലും മാത്രമേ അവരുടെ ചരക്ക് ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന പ്രശ്നമാണ് ഇതിലൂടെ വരാൻപോകുന്നത്. ആ ഒറ്റയാൻ കമ്പനി നിശ്ചയിക്കുന്ന നിരക്ക് എല്ലാ വ്യവസായികളും അം​ഗീകരിക്കാൻ ബാധ്യസ്ഥരാകും എന്നതാണ് പാർശ്വഫലം.

നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളുമായി 5000 കോടി രൂപയുടെ ധാരണാപത്രം കേരള സർക്കാർ ഒപ്പുവെച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് കുത്തക വരുന്നതോടെ ഇവരുൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ വളർച്ച മുരടിക്കും. ലോകോത്തര മാതൃകയിൽ മൾട്ടി ഓപറേറ്ററായി തുറുമുഖം വളരുമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ ഓഹരിക്കൈമാറ്റം വഴി വികസനസാധ്യതകൾ ചുരുങ്ങുകയും മത്സരക്ഷമത തകർക്കപ്പെടുകയും ചെയ്യും. മറ്റ് സാമ്പത്തിക ക്രമക്കേടുകൾക്കും വഴിവെക്കാൻ സാധ്യതയുണ്ട്. സർക്കാരിന് ലഭിക്കേണ്ട വരുമാനവിഹിതത്തില്‍ കൃത്രിമമായി കുറവ് വരാനും ഈ ഓഹരിക്കൈമാറ്റം ഇടയാക്കില്ലേ എന്ന് ആശങ്കയുണ്ട്.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.