Skip to main content

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്. രണ്ട്, പിഎംഎവൈ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ സഹായം കിട്ടാൻ ലൈഫ് മിഷൻ വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയും ലോഗോയും പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് തദ്ദേശ മന്ത്രി കെ എം ഷാജി പറഞ്ഞതിനെ അഭിനന്ദിക്കുന്ന മേയറും കയ്യടിക്കുന്ന ഭരണപക്ഷ കൗൺസിലർമാരും! ഇത് രണ്ടും ബിജെപിയുടെ അവസരവാദ നയവും ഗുണ്ടായിസവും യുഡിഎഫുമായുള്ള ഡീലും വ്യക്തമാക്കുന്നതാണ്.
വനിതാ കൗൺസിലർമാർ അടക്കമുള്ളവരെ കയ്യേറ്റം ചെയ്യുകയും കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ ഹാജർ രേഖപ്പെടുത്താൻ അനുവദിക്കാതിരിക്കുകയും ചെയ്തതെല്ലാം കാപ്പ കേസിലെ പ്രതിയെ രക്ഷിക്കാൻ വേണ്ടിയായിരുന്നു. കാപ്പ കേസിലെ പ്രതിയെ സാധാരണഗതിയിൽ കൗൺസിലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. മാത്രമല്ല, ഇത്തരം ക്രിമിനലുകൾക്ക് ദീർഘകാലം നാടുവിട്ടു പുറത്തുപോവുകയും ജയിലിൽ കഴിയേണ്ടി വരികയും ചെയ്യുമ്പോൾ എങ്ങനെയാണ് ജനസേവനം നടത്താൻ കഴിയുക? ഗൗരവമായി കണക്കിലെടുക്കേണ്ട ഒരു കാര്യമാണത്.
തിരുവനന്തപുരം കോർപ്പറേഷനിലെ കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ നോക്കുന്ന ബിജെപി കൗൺസിലർമാരിൽ പലരും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പല കേസുകളിലും പ്രതിസ്ഥാനത്ത് നിൽക്കുന്നവരാണ്. അവരാണ് പ്രതിപക്ഷത്തെ വനിതാ കൗൺസിലർമാർ അടക്കമുള്ളവരെ കയ്യേറ്റം ചെയ്തത്. ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണ് കൗൺസിലിൽ ഉണ്ടായ കാര്യങ്ങൾ.
രണ്ടാമതായി കൗൺസിൽ യോഗത്തിൽ ഒരു വീഡിയോ പ്രദർശിപ്പിച്ച് മേയർ നടത്തിയ പ്രസംഗമാണ്. വീഡിയോവിൽ മാധ്യമങ്ങളോട് തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജി പറയുന്ന കാര്യങ്ങൾ പ്രദർശിപ്പിക്കുന്നു. അത് ലൈഫ് മിഷൻ വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയും ലോഗോയും പതിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അത് തങ്ങൾ ചെയ്യുമെന്നുമുള്ള പ്രഖ്യാപനമാണ്. തിരുവനന്തപുരം കോർപ്പറേഷൻ കുറച്ചുമുമ്പ് അത്തരത്തിലുള്ള അടയാളങ്ങൾ ലൈഫ് മിഷൻ വീടുകളിൽ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞപ്പോൾ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തങ്ങൾ നേരത്തെ പറഞ്ഞ കാര്യം ഇപ്പോൾ മന്ത്രിയും പറഞ്ഞതിനാൽ മന്ത്രിയെ അഭിനന്ദിക്കുന്നു എന്നാണ് മേയറുടെ വർത്തമാനം. ഒരു കാര്യം വ്യക്തമാണ്, ബിജെപി - യുഡിഎഫ് ഡീൽ. അത് മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് ഷാജിയും തെളിയിക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.