രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.
പൗരത്വഭേദഗതി നിയമവും എസ് ഐ ആറും എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്നതിൻ്റെ ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
പ്രശസ്ത പത്രപ്രവർത്തകൻ ശ്രീ. രാജഗോപാലിൻ്റെ പാസ്പോർട്ട് പുതുക്കി നൽകാത്തത് അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പേര് 2002 ലെ വോട്ടർ പട്ടികയിൽ ഇല്ലെന്നു പറഞ്ഞുകൊണ്ടാണത്രെ ! ! എസ്ഐആറും പാസ്പോർട്ടും തമ്മിൽ എന്തു ബന്ധം?
ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ എസ്ഐആറും പൗരത്വ ഭേദഗതി നിയമവും എല്ലാം ഉപയോഗിക്കപ്പെടും. അത്ര തന്നെ. ഇന്ത്യയിൽ പൗരാവകാശങ്ങളോടെ ജീവിക്കുകയെന്നത് സംഘപരിവാർകാലത്ത് അസാധ്യമാണെന്നു തന്നെയാണ് ശ്രീ. രാജഗോപാലിന്റെ അനുഭവം തെളിയിക്കുന്നത്.
രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ
പൊരുതുകയല്ലാതെ മറ്റു വഴികളില്ല.
