കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''. എന്ന തലക്കെട്ട് നൽകി. നേരത്തെ എംജി യൂണിവേഴ്‌സിറ്റി സംഘപരിവാർ അധ്യാപക നേതാവായ ഡോക്ടർ മാവുത്തിനെ വിസിയായി നിയമിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു, ഗവർണറുമായി ഏറ്റുമുട്ടാൻ സർക്കാരില്ല എന്ന്. മുഖ്യമന്ത്രി മൗനത്തിലുമായിരുന്നു. ഇപ്പോൾ കൃഷിമന്ത്രി പറയുന്നത് ഞങ്ങൾ മികവ് നോക്കി പാനൽ തയ്യാറാക്കിയപ്പോൾ ഗവർണർ സീനിയോറിറ്റി നോക്കി നിയമിച്ചു എന്നാണ്. അടിസ്ഥാന പ്രശ്‌നം സർവകലാശാല വിസിമാരെ സ്വേച്ഛാപരമായി നിയമിക്കാൻ ഗവർണർക്ക് അധികാരമില്ല എന്നതാണ്. സർക്കാരുമായി കൂടിയാലോചിച്ച് നിയമനം നടത്തണമെന്നാണ് കാർഷിക സർവ്വകലാശാല നിയമത്തിലെ വ്യവസ്ഥ. സർക്കാർ അയക്കുന്ന പാനലിൽ നിന്നാവണം നിയമനമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
ഇനിയെങ്കിലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്നിട്ടുള്ള സർവകലാശാല നിയമഭേദഗതിക്ക് അനുമതി ലഭിക്കാൻ വേണ്ടിയുള്ള നടപടി യുഡിഎഫ് സർക്കാർ സ്വീകരിക്കുമോ? ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും സമ്മതിക്കുമോ?
