Skip to main content

മലയാള മനോരമയുടേത് വി ഡി സതീശന് വേണ്ടിയുള്ള കള്ളക്കളി

'കരിമണലിൽ കള്ളക്കളി' എന്ന തലക്കെട്ടിൽ മോണോസൈറ്റ് സംസ്‌കരണം ഹൈദരാബാദിലെ സ്വകാര്യ കമ്പനിക്ക് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അനുമതി നൽകിയെന്ന കെട്ടിച്ചമച്ച വാർത്ത വിഡിയെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇനിയും ഇത്തരം വ്യാജ വാർത്തകൾ സുലഭമായി മനോരമ സൃഷ്ടിക്കും.
നിയമസഭയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം വോട്ടെണ്ണുന്നതിനു മുൻപായി മെയ് രണ്ടിന് കെഎംഎംഎൽ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തു എന്നും നേരത്തെ ഏപ്രിൽ 17-ന് കെഎംഎംഎൽ പദ്ധതിക്ക് വ്യവസായ വകുപ്പ് അനുമതി നൽകിയിരുന്നു എന്നുമാണ് മനോരമയുടെ കണ്ടെത്തൽ. നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു ശേഷം സർക്കാരിന് നയപരമായ യാതൊരു തീരുമാനമെടുക്കാനും അധികാരമില്ലെന്നിരിക്കെ അരിയാഹാരം കഴിക്കുന്ന മലയാളികളെ പരിഹസിക്കുന്ന വാർത്തയാണിത്.
തങ്ങളുടെ കള്ളക്കളി വാർത്തയിൽ ഒരിടത്ത് മനോരമക്ക് തന്നെ റിപ്പോർട്ട് ചെയ്യേണ്ടി വന്നു. ''തിടുക്കത്തിൽ ധാരണാപത്രം ഒപ്പിടുന്നതിന്റെ ഭാഗമായി കമ്പനി പ്രതിനിധികൾ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം വ്യവസായ വകുപ്പിലെ ഉന്നതരെ കണ്ടിരുന്നു''. കഴിഞ്ഞ ദിവസം എന്ന് പറഞ്ഞാൽ അതിനർത്ഥം ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് എന്നാണ്.
മദ്യ കമ്പനിയായ ബക്കാഡിയുടെ ഫയൽ എൽഡിഎഫ് സർക്കാർ 2023-ൽ ക്ലോസ് ചെയ്തു. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം മെയ് 21-ന് രണ്ടര മണിക്കൂറിനുള്ളിൽ ഏഴ് ഉദ്യോഗസ്ഥന്മാർ കണ്ടതിനുശേഷം മുഖ്യമന്ത്രിയുടെ അടുത്ത് ഫയൽ എത്തി. ആ ഫയലിൽ താഴെയുള്ള ഒരു ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയത് 'മുകളിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്ന് ഫയൽ അയക്കുന്നു' എന്നാണ്. ജൂൺ 14ന് രാത്രി 10 മണിക്ക് ശേഷം ഉറങ്ങുന്നതിനു മുൻപ് മുഖ്യമന്ത്രി ഫയൽ കണ്ടു. തൊട്ടടുത്ത ദിവസം രാവിലെ കട്ടൻ ചായ കുടിക്കുന്ന സമയത്ത് അഡീഷണൽ ചീഫ് സെക്രട്ടറി ബ്രാക്കറ്റിൽ ധനവകുപ്പ് ഉത്തരവാക്കി. ജൂൺ 19ന് ബജറ്റിൽ ബക്കാർഡി കമ്പനിക്ക് 600 കോടി രൂപയുടെ ഇളവ് നൽകുന്ന നിർദ്ദേശം വന്നു. ഈ കള്ളത്തരം കയ്യോടെ പിടികൂടിയതിന്റെ ജാള്യത മറച്ചുപിടിക്കാനാണ് മനോരമയുടെ വിഡി സ്തുതിക്കായുള്ള കള്ളക്കളി.
കരിമണൽ ഖനനത്തെക്കുറിച്ച് എൽഡിഎഫ് ബജറ്റിൽ സ്വീകരിച്ച സമീപനമല്ല യുഡിഎഫ് ബജറ്റിൽ ഉള്ളത്. എൽഡിഎഫിന്റെ സമീപനം തന്ത്രപ്രധാന മേഖലയിൽ പൊതുമേഖലയുടെ നിയന്ത്രണത്തിൽ സ്വകാര്യ നിക്ഷേപമെന്ന കാഴ്ചപ്പാടാണ്. അതിന്റെ ഭാഗമാണ് കെഎംഎംഎൽ, ഐആർഇ തുടങ്ങിയ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യം ഉണ്ടാക്കിയത്. എന്നാൽ വിഡിയുടെ ആദ്യബജറ്റിൽ പൊതുമേഖലയെ തിരസ്‌കരിച്ചുകൊണ്ടുള്ള സ്വകാര്യ നിക്ഷേപമാണ് വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടാണ് വാർത്താസമ്മേളനത്തിൽ പരിഹാസത്തോടെ ആരാണ് പൊതുമേഖലയെ തലയിൽ കയറ്റിവെക്കുന്നതെന്ന് പറഞ്ഞത്. മാത്രമല്ല എല്ലാ സംസ്ഥാനങ്ങളും മത്സരിക്കുകയാണ് എന്നും പറഞ്ഞു. ഇതെല്ലാം കൊണ്ടാണ് വി എം സുധീരൻ യുഡിഎഫിന്റെ നയത്തിൽ നിന്നും വ്യതിചലിച്ചുള്ള കരിമണൽ ഖനന നയത്തോടും മദ്യനികുതി വെട്ടിക്കുറച്ചതിനോടും വിയോജിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പൊതുമേഖലയുടെ നിയന്ത്രണമില്ലാത്ത സ്വകാര്യ നിക്ഷേപം സ്വകാര്യവൽക്കരണമാണ്. ഈ സത്യം പുറത്തുവന്നപ്പോൾ വീഡിയേക്കാൾ ബേജാറ് മനോരമക്ക്.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.