Skip to main content

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്. ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത കേരളത്തിൽ അതിന്റെ ആശയ അടിത്തറയായ ജാതീയത ഇന്നും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ.

കേരളം വളർത്തിയെടുത്ത നവോത്ഥാന കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ സംഭവങ്ങളാണ് ജാതിയാധിക്ഷേപങ്ങളിലൂടെ പുറത്തുവരുന്നത്. വിദ്യാർഥികളെ തുടർച്ചയായി പീഡിപ്പിക്കുന്ന പ്രവണത പലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ജാതീയമായ വിവേചനത്തിനെതിരെ എല്ലാ തലത്തിലും ഗൗരവകരമായ പ്രതിരോധം ഉണ്ടാവേണ്ടതുണ്ട്.

അഞ്ചരക്കണ്ടി സംഭവത്തിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ജാഗ്രതയോടെ ഇടപെടണം. നിയമപരമായ പഴുതുകൾ സൃഷ്ടിച്ച് കുറ്റവാളികൾ രക്ഷപ്പെടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം. ക്യാമ്പസുകളിൽ വിദ്യാർഥികൾക്കെതിരെ വളർന്നുവരുന്ന പീഡനങ്ങളെ തുറന്നുകാണിക്കാനും പ്രതിരോധിക്കാനുമുള്ള കരുത്ത് വിദ്യാർഥി സമൂഹം രൂപപ്പെടുത്തിയെടുക്കണം.

വിദ്യാർഥി സംഘടനാ പ്രവർത്തനം ദുർബലമാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്ന ക്യാമ്പസുകളിലാണ് ഇത്തരം കിരാത നടപടികൾ ശക്തിപ്പെടുന്നത്. സ്വാശ്രയ കോളേജുകളിൽ ഉൾപ്പെടെ കലാലയത്തിനകത്ത് ജനാധിപത്യപരമായ സംഘടനാ പ്രവർത്തനത്തിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കപ്പെട്ട ഇടങ്ങളിൽ വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു. ഇത്തരം പ്രവണതകൾക്കെതിരെ കേരളം ശക്തമായ ജാഗ്രത പുലർത്തണം.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.