Skip to main content

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്. വർഷങ്ങളായി നികുതി വിഭജനത്തിൽ കേരളത്തിന്റെ വിഹിതം തുടർച്ചയായി വെട്ടിക്കുറച്ചിട്ടുണ്ട്. 1971 ൽ, കേരളത്തിന്റെ ജനസംഖ്യ 3.89 ശതമാനമായിരുന്നു. കാലയളവിൽ പത്താം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം സംസ്ഥാനത്തിന് ലഭിച്ചിരുന്ന മൊത്തം നികുതി വിഹിതം 3.87 ശതമാനമായിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്റെ സമയത്ത് ഇത് 2.5 ശതമാനമായി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമയത്ത് ഇത് വീണ്ടും 1.925 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നിലവിലെ ജനസംഖ്യാ വിഹിതം വച്ച് താരതമ്യപ്പെടുത്തുകയാണെങ്കിൽ, 2011ലെ സെൻസക്സ് പ്രകാരം സംസ്ഥാനത്തിന്റെ ജനസംഖ്യാ വിഹിതം 2.75 ശതമാനമായിരുന്നു. അതിലും വളരെ താഴെയാണ് നിലവിലെ നികുതി വിഹിതം

കേരളത്തെ കൂടാതെ ആന്ധ്രാപ്രദേശ്, ആസാം, കർണാടക, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി 21 സംസ്ഥാനങ്ങളിൽ നികുതി വിഹിതത്തിൽ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രി നിർമ്മല സീതാരാമൻ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ നൽകുന്നത്. ജനസംഖ്യ, വരുമാനം, വിസ്തീർണ്ണം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒരോ സംസ്ഥാനങ്ങൾക്കുമുള്ള നികുതിവിഹിതത്തിന്റെ ശതമാനം നിർണ്ണയിക്കാൻ ആർട്ടിക്കിൾ 280(3)(A) പ്രകാരം ധനകാര്യ കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ടെന്ന് മറുപടിയിൽ പരാമർശിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ വിഹിതത്തിലെ കുറവിന് പ്രത്യേക കാരണമൊന്നും ധനമന്ത്രി വിശദീകരിച്ചിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയ വികസന സൂചകങ്ങളിൽ മികവ് പുലർത്തിയ കേരളം പോലുള്ള ഒരു സംസ്ഥാനത്തിനെതിരെ ഈ മാനദണ്ഡങ്ങൾ എങ്ങനെ വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കാനും ധനമന്ത്രി തയ്യാറായില്ല.

 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.