Skip to main content

സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുന്നു

സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുകയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ്‌എഫ്‌ഐ വലിയ മുന്നേറ്റമാണ്‌ നടത്തിയിട്ടുള്ളത്‌. കേരളത്തിന്റെ എല്ലാ സർവകലാശാലകളിലും വമ്പിച്ച വിജയത്തോടുകൂടി എസ്‌എഫ്‌ഐയ്ക്ക്‌ നല്ലരീതിയിൽ മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്‌. സർവകലാശാലകളുടെ ഉന്നതമായ നിലവാരം പരിശോധിച്ചാലും മികച്ച വിജയം തന്നെയാണ്‌ കേരളത്തിനുള്ളത്‌. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളേജുകളിൽ 14 എണ്ണം കേരളത്തിലേതാണ്‌. എന്നാൽ സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്നതിനു വേണ്ടിയുള്ള നിലപാടാണ്‌ കേന്ദ്രത്തിന്റെ പിൻബലത്തോടെ ഗവർണർ നിർവഹിച്ചു കൊണ്ടിരിക്കുന്നത്.

കോടതികളെ മറികടന്നാണ്‌ വൈസ്‌ ചാൻസലർമാരെ ഗവർണർ നിയമിക്കുന്നത്‌. ആർഎസ്‌എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തകരെ വിസിയായി താൽക്കാലികമായി നിയമിക്കുകയാണ്‌. ഈ വിസിമാർ അധികാരത്തിൽ വന്നതോടുകൂടി ഗവർണർ പറയുന്നത്‌ മാത്രം അടിസ്ഥാനമാക്കി കാവിവത്കരണത്തിന്റെ രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ വന്നിരിക്കുകയാണ്‌. സിൻഡിക്കേറ്റ്‌ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ വൈസ്‌ ചാൻസലർമാർ തയ്യാറാകുന്നില്ല. അവർ ഗവർണർ എന്താണ്‌ തീരുമാനിക്കുന്നത്‌ എന്നാണ്‌ നോക്കുന്നത്‌. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാര സ്ഥാപനങ്ങളുടെ എല്ലാ അധികാര അവകാശങ്ങളെയും ഇല്ലായ്‌മ ചെയ്തിരിക്കുന്നു.കേരളയൂണിവേഴ്‌സിറ്റി യൂണിയൻ വിസി അംഗീകരിക്കാത്തതും യൂണിയന്റെ പ്രവർത്തനം നടത്താതിരിക്കാനുള്ള ശ്രമവും അതിന്റെ ഫലമാണ്.

കൊല്ലം ജില്ലാ സമ്മേളനം നല്ല നിലയിൽ പൂർത്തിയായി. എന്നാൽ തെറ്റായ വാർത്തകളാണ് മാധ്യമങ്ങൾ ആദ്യം മുതലേ പ്രചരിപ്പിച്ചത്‌. ആധികാരികമായി ഞങ്ങൾ പറയുന്നത്‌ ശരിയാണ്‌ എന്ന്‌ പറയുന്ന മാധ്യമങ്ങൾ ഉൾപ്പടെ ഇതിൽ എടുത്ത സമീപനം ഇനിയങ്ങോട്ട് വരാനിരിക്കുന്ന സമ്മേളനങ്ങളിൽ സ്വീകരിക്കാൻ പോകുന്ന സമീപനത്തിന്റെ സൂചനയാണ്. സമ്മേളനത്തിന്റെ ആദ്യ ദിവസം സംസാരിക്കാത്ത തന്നെ സംസാരിച്ചെന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്തകൊടുത്തു. അത് തെറ്റായ രീതി ആണെന്നും സംസാരിക്കുന്നതിന് മുമ്പ്‌ തന്നെ തെറ്റായി വാർത്ത നൽകുന്ന രീതി മോശം പ്രവണതയാണ്‌. മാധ്യമങ്ങൾ സാമാന്യമര്യാദ പാലിക്കേണ്ടതുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ യുഡി എഫ്‌ സീറ്റ് നിലനിർത്തുകയാണ് ചെയ്തത് എന്നാൽ എൽഡിഎഫിന് വലിയ പരാജയം യുഡിഎഫിന്‌ വലിയ നേട്ടം എന്നരീതിയിൽ പ്രചരിപ്പിക്കുന്നത്‌ തെറ്റാണ്.
 

കൂടുതൽ ലേഖനങ്ങൾ

വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി

വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 2010 മെയ് 16 നാണ് കൊലപാതകം നടന്നത്.

യുഡിഎഫിനൊപ്പം ചേർന്ന് അൻവർ നടത്തിയ രാഷ്ട്രീയവഞ്ചനയ്‌ക്ക് എതിരെ നിലമ്പൂരിലെ പ്രബുദ്ധരായ ജനത വിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിരിക്കുന്നു. ജനുവരി 13ന് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ച ഘട്ടത്തിൽത്തന്നെ ഉപതെരഞ്ഞെടുപ്പ് നേരിടാൻ സിപിഐ എമ്മും എൽഡിഎഫും സർവസജ്ജമായിരുന്നു.

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു.

സിപിഐ എം എറണാകുളം കോടനാട് ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് എൻ ഇ പത്മനാഭൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

സിപിഐ എം എറണാകുളം കോടനാട് ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് എൻ ഇ പത്മനാഭൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.