Skip to main content

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ. ടി എം തോമസ്‌ ഐസക്‌ കമീഷനുമുന്നിൽ അവതരിപ്പിച്ചു.

വിഭജിക്കാവുന്ന നികുതി വരുമാനത്തിന്റെ 50 ശതമാനം വിഭജിക്കണമെന്നതിൽ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായുണ്ട്‌. ജിഎസ്ടി നഷ്ടപരിഹാര സെസ് ഒഴിവാക്കിയശേഷവും സർചാർജുകളും സെസുകളും 9.5 ശതമാനത്തിൽനിന്ന്‌ 20.2 ശതമാനമാക്കി ഉയർത്തിയതിലൂടെ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കേണ്ടതില്ലാത്ത വരുമാനം കേന്ദ്രത്തിൽ വർധിച്ചു. 2021–-22ൽ പെട്രോളിയം വിലക്കയറ്റത്തിൽനിന്ന് ഉപയോക്താക്കൾക്ക് ആശ്വാസം നൽകാൻ റോഡ് സെസിനേക്കാൾ എക്സൈസ് തീരുവയാണ് കുറച്ചത്. തൽഫലമായി, 2015-16 നും 2018-19 നും ഇടയിൽ, വിഭജിക്കാവുന്ന പൂളിന്റെ ചുരുങ്ങൽ കാരണം, 5,26,747 കോടി രൂപയാണ്‌ സംസ്ഥാനങ്ങൾക്ക് നഷ്ടമായത്‌. ഭരണഘടനയുടെ ആർട്ടിക്കിൾ 270 ഭേദഗതി ചെയ്ത് സർചാർജുകളും സെസുകളും അടിസ്ഥാന നികുതി വരുമാനവുമായി ലയിപ്പിക്കുകയോ അല്ലെങ്കിൽ അവയ്ക്ക് പരിധി നിശ്ചയിക്കുകയോ വേണം. പൊതുമേഖലയിൽനിന്നുള്ള ലാഭം, സ്പെക്‌ട്രം പോലുള്ള ആസ്തികൾ വിറ്റഴിച്ചതിലൂടെയും ലഭിച്ച വരുമാനം വിഭജിക്കാവുന്ന പൂളിൽ ഉൾപ്പെടുത്തണം.

വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിൽ മുൻകൈയെടുക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും പ്രാദേശിക ഗവൺമെന്റുകൾക്കുള്ള ഗ്രാന്റിൽ വെയിറ്റേജ് നൽകാം. സമഗ്രമായ പ്രാദേശികതല ആസൂത്രണം പിന്തുടരുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ധനകമീഷൻ ഗ്രാന്റുകൾ നിരുപാധികമാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.