Skip to main content

കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കുക

കേരളത്തിന്റെ ധനപ്രതിസന്ധി രൂക്ഷമാക്കുന്നതിന് അക്കൗണ്ട്സ് റിപ്പോർട്ട് നാലു മാസമായി ഒപ്പുവെയ്ക്കാതെ സി്എജി താമസിപ്പിക്കുകയാണ് എന്ന ന്യൂസ് ബുള്ളറ്റ് വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് കാണേണ്ടത്. നമ്മെ പാരവയ്ക്കാനുള്ള കുതന്ത്രങ്ങളിൽ സിഎജി സജീവപങ്കാളിയായി തുടരുകയാണ് എന്നാണ് ഈ വെളിപ്പെടുത്തൽ തെളിയിക്കുന്നത്.
കിഫ്ബിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് ആ സ്ഥാപനത്തെ തകർക്കുന്നതിന് സിഎജി സ്വീകരിച്ച നടപടികൾ കുപ്രസിദ്ധമാണ്. കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ വഴി കേന്ദ്ര സർക്കാർ വായ്പയെടുത്താൽ ഒരു തെറ്റുമില്ല. ബജറ്റ് പ്രസംഗത്തിൽ പറയണമെന്നു മാത്രം. എന്നാൽ കിഫ്ബി വായ്പയെടുത്താൽ അത് ബജറ്റ് കണക്കിന്റെ ഭാഗമാണ്. നമ്മുടെ വായ്പാ പരിധിയിൽ നിന്ന് അത് വെട്ടിക്കുറയ്ക്കും. സിഎജിയാണ് ഇതിനുവേണ്ടി അരങ്ങിനു പിന്നിൽ കളിച്ചത്.
ദേ, ഇപ്പോൾ സിഎജി അവരുടെ റിപ്പോർട്ടു വച്ചുതാമസിപ്പിച്ച് സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് ഗൂഡാലോചന നടത്തുകയാണ്. കേരളത്തിന് കടമെടുക്കാനുള്ള തുക കേന്ദ്രമാണ് നിശ്ചയിക്കുക. സംസ്ഥാന ജിഡിപിയുടെ 3 ശതമാനം വരെ വായ്പയെടുക്കാം. എന്നാൽ സിഎജി നിർദ്ദേശപ്രകാരം കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പയിൽ ഒരു ഭാഗം വെട്ടിക്കുറച്ചാണ് ഈ വർഷത്തെ വായ്പാ പരിധി നിശ്ചയിച്ചിട്ടുള്ളത്.
ഇതിനു പുറമേ ട്രഷറി ഡെപ്പോസിറ്റ് വഴിയും മറ്റും എടുക്കുന്ന വായ്പകൾകൂടി വെട്ടിക്കുറയ്ക്കും. ബിജെപി അധികാരത്തിൽ വന്നതിനുശേഷം കൊണ്ടുവന്ന പരിഷ്കാരമാണിത്. ഇങ്ങനെ ട്രഷറി വഴി 12,000 കോടി രൂപ നമ്മൾ വായ്പയെടുത്തൂവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം എടുക്കാവുന്ന വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ചത്. എന്നാൽ നമ്മൾ 296 കോടി രൂപയേ ട്രഷറി ഡെപ്പോസിറ്റ് വഴി വായ്പ എടുത്തിട്ടുള്ളൂ. അപ്പോൾ നമുക്ക് 11,500 കോടി രൂപ കൂടുതൽ വായ്പയെടുക്കാൻ അവകാശമുണ്ട്.
പക്ഷേ, ഒരു വൈതരണിയുണ്ട്. ട്രഷറി വഴി 296 കോടി രൂപയേ വായ്പയെടുത്തിട്ടുള്ളൂവെന്ന് സിഎജി സർട്ടിഫൈ ചെയ്യണം. സിഎജിയുടെ സർട്ടിഫിക്കറ്റ് അവരുടെ വാർഷിക റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ്. വാർഷിക റിപ്പോർട്ട് ജൂലൈയിൽ തയ്യാറായി. എന്നാൽ തിരക്കുമൂലം ഇതുവരെ സിഎജിക്ക് ഒപ്പിടാൻ കഴിഞ്ഞിട്ടില്ല പോലും. സിഎജി ഒപ്പിട്ട് നിയമസഭയിൽ സമർപ്പിച്ചുകഴിഞ്ഞേ കേന്ദ്രം പറഞ്ഞ വായ്പ നമ്മൾ എടുത്തിട്ടില്ലായെന്ന കണക്ക് ഹാജരാക്കാൻ കഴിയൂ.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാന സർക്കാരിന് 11,500 കോടി രൂപ എടുക്കാൻ അർഹതയുള്ള വായ്പ വച്ചുതാമസിപ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. യുഡിഎഫ് ഇക്കാര്യത്തിൽ ബിജെപിയോടൊപ്പമാണ്. ഈ അവിശുദ്ധകൂട്ടുകെട്ടിനെതിരെ വേണം ഉപതെരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത്.

 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.