Skip to main content

ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഏച്ചു കൂട്ടിവെച്ചിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഇഴ പിരിഞ്ഞു പോകും

ഉപതെരഞ്ഞെടുപ്പോടുകൂടി ഏച്ചു കൂട്ടിവെച്ചിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഇഴ പിരിഞ്ഞു പോകും. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം തന്നെ ഈ തെരഞ്ഞെടുപ്പോടു കൂടി തെറ്റും. വിവിധ വർഗീയ സംഘടനകങ്ങളുമായി കോൺ​ഗ്രസ് സന്ധി ചെയ്തിട്ടുണ്ട് ഇത് ഉണ്ടാക്കുന്ന പ്രതിഫലനം കോൺഗ്രസിനെ ദുർബലപ്പെടുത്തും.

മുനമ്പം കേരളത്തിന്റെ സാമൂഹികവിഷയമായി മാറ്റരുത്. മതസൗഹാർദത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ മുനമ്പത്ത് ഇടപെടൽ അംഗീകരിക്കില്ല. ഒരുപാട് സങ്കീർണ്ണതകളുള്ള പ്രശ്നമാണ് മുനമ്പത്തേത്. വർഗീയമാക്കുന്ന രീതിയിലല്ല, പ്രശ്നം പരിഹരിക്കുന്ന രീതിയിലാണത് കൈകാര്യം ചെയ്യേണ്ടത്. പ്രശ്നം സമാധാനപരമായി പരിഹരിക്കണം അതിനായി സർക്കാർ മുൻകൈ എടുക്കും.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.