Skip to main content

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകൾ ലഭ്യമല്ലായെന്നു പറയേണ്ടതില്ലല്ലോ. പ്രൊഫ. ആഗ്നസ് മാഡിസൺ തയ്യാറാക്കിയ മതിപ്പുകണക്കുകൾ പൊതുവിൽ പണ്ഡിതലോകം അംഗീകരിക്കുന്നുണ്ട്. വിഷ്വൽ ക്യാപ്പിറ്റലിസ്റ്റ് ശേഖരത്തിൽ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്.

ഒന്നാം സഹസ്രാബ്ദം ആരംഭിക്കുമ്പോൾ ലോക ഉല്പാദനത്തിന്റെ 70 ശതമാനത്തിലേറെ ഇന്ത്യയിലും ചൈനയിലുമായിരുന്നു. രണ്ട് രാജ്യങ്ങളുടെയും വിഹിതം ഏതാണ്ട് തുല്യമായിരുന്നു. കൊളോണിയൽ യുഗം ആരംഭിക്കുന്ന 1800 ഓടെ ആദ്യം ഇന്ത്യയുടെയും പിന്നീട് ചൈനയുടെയും വിഹിതം കുറയാൻ തുടങ്ങി. 1950 ആയപ്പോഴേക്കും ലോക ഉല്പാദനത്തിന്റെ 10 ശതമാനത്തോളമേ രണ്ട് പേർക്കുംകൂടി ഉണ്ടായുള്ളൂ. രണ്ടുപേർക്കും ഏതാണ്ട് തുല്യം. ഇതിനു സമാന്തരമായി ജപ്പാൻ, റഷ്യ, ജർമ്മനി, ഇറ്റലി, സ്പെയിൻ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളുടെ വിഹിതം വർദ്ധിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയുടെ വിഹിതവും ഉയരാൻ തുടങ്ങി. 1950-ൽ അമേരിക്ക ആയിരുന്നു ഏറ്റവും വലിയ സമ്പദ്ഘടന.

1980 വരെ ചൈനയുടെയും ഇന്ത്യയുടെയും ആഗോള ഉല്പാദനത്തിലെ വിഹിതം ഏതാണ്ട് മാറ്റമില്ലാതെ തുടർന്നു. പിന്നീട് ചൈനയുടെ വിഹിതം അടിക്കടി വർദ്ധിക്കാൻ തുടങ്ങി. 2017-ൽ ആഗോള ഉല്പാദനത്തിൽ ചൈനയുടേത് ഏതാണ്ട് 18 ശതമാനം ആയിരുന്നു. പുതിയ സഹസ്രാബ്ദത്തിൽ ഇന്ത്യയുടെ വിഹിതവും പതുക്കെയാണെങ്കിലും ഉയർന്നു തുടങ്ങി. എങ്കിലും ഇന്ത്യയുടെ വിഹിതം 3.6 ശതമാനമായിരുന്നു. അങ്ങനെ സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ. എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.