Skip to main content

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളത്തിന് ഒന്നാം സ്ഥാനം

കഴിഞ്ഞ 8 വർഷമായി തുടരുന്ന ഇടതുഭരണത്തിന് കീഴിൽ ഏറെ അഭിമാനകരമായ നേട്ടങ്ങളിലൂടെയാണ് കേരളം മുന്നേറിക്കൊണ്ടിരിക്കുന്നത്. വ്യവസായ സൗഹൃദമല്ല ഈ നാടെന്ന കേരളവിരുദ്ധ മുന്നണിയുടെ പ്രചരണങ്ങളെയാകെ തകർത്തുകൊണ്ടാണ് ഈ വർഷം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിന് കീഴിലുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ നമ്മുടെ നാട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2016ൽ കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ 28ആം റാങ്കിലായിരുന്നു, അന്ന് നമുക്ക് പിന്നിൽ ആരുമുണ്ടായിരുന്നില്ല. ഇന്ന് കേരളം ഒന്നാം സ്ഥാനത്താണ്, പിന്നിലൊരുപാട് പേരുണ്ട് പക്ഷേ മുന്നിലാരുമില്ല..
അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നായിരുന്നു ഞങ്ങളുടെ വാഗ്ദാനമെങ്കിലും മൂന്നാം വർഷം തന്നെ ലക്ഷ്യം നേടിയെടുക്കാൻ സർക്കാരിന് സാധിച്ചു. ഇത് ഞങ്ങളുടെ വ്യവസായ, വികസന കാഴ്ചപ്പാടുകളുടെ നേട്ടം കൂടിയായി ഉയർത്തിക്കാണിക്കുകയാണ്.
ഓൺലൈൻ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങൾ (ULB-കൾ) നൽകുന്ന ലൈസൻസുകളും സർട്ടിഫിക്കറ്റുകളും അനായാസം നൽകുന്ന പ്രക്രിയ, റവന്യൂ വകുപ്പിൻ്റെ സർട്ടിഫിക്കറ്റ് വിതരണം, യൂട്ടിലിറ്റി പെർമിറ്റുകൾ നൽകൽ, പൊതുവിതരണ സമ്പ്രദായം (ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്), ഗതാഗത മേഖലയിലെ മെച്ചപ്പെടുത്തലുകൾ, എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിക്കൽ എന്നീ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങളാണ് കേരളത്തെ ഒന്നാമതെത്തിച്ച പ്രധാനപ്പെട്ട ഘടകങ്ങൾ. മറ്റ് മേഖലകളിലും നാം ഒട്ടും മോശമാക്കിയില്ല. സംസ്ഥാനത്ത് നിലവിലുള്ള ബിസിനസുകളെക്കുറിച്ച് സംരംഭകരോട് ഫീഡ്‌ബാക്ക് തേടിയതിൽ നിന്നാണ് ഈ ഒമ്പത് പരിഷ്‌കരണ മേഖലകളിൽ 95 ശതമാനത്തിലധികം പോസിറ്റീവ് പ്രതികരണങ്ങൾ കേരളത്തിന് ലഭിച്ചത്. അതായത് സംരംഭകർ സർക്കാരിനൊപ്പമാണ്. സമൂഹമാധ്യമങ്ങളിലെ കമൻ്റുകളോ, ഒരു ചെറിയ പ്രശ്നത്തെ പർവ്വതീകരിക്കുന്ന ചില മാധ്യമങ്ങളുടെ ഇടപെടലുകളോ അല്ല കേരളത്തിലെ വ്യവസായ മേഖലയിലെ യാഥാർത്ഥ്യം എന്ന് മനസിലാക്കാൻ കൂടി കേരളത്തിൻ്റെ ഈ കുതിപ്പ് സഹായിക്കും.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.