Skip to main content

ലഡാക്കിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നിരാഹാരസമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ. ബൃന്ദാ കാരാട്ടും, സ. ജോണ്‍ ബ്രിട്ടാസ് എംപിയും ദില്ലിയിലെ ലഡാക് ഭവനില്‍

ലഡാക്കിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നിരാഹാരസമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദാ കാരാട്ടും, സ. ജോണ്‍ ബ്രിട്ടാസ് എംപിയും ദില്ലിയിലെ ലഡാക് ഭവനില്‍ എത്തി. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക, പൂര്‍ണ സംസ്ഥാന പദവി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാരം തുടരുന്ന സോനം വാങ്ചുകിനോടും സമരക്കാരോടും സ. ബൃന്ദ കാരാട്ട് സംസാരിക്കുകയും പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ എമ്മിന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ലഡാക് ഭവനില്‍ അപ്രഖ്യാപിത തടങ്കലിലാണെന്നും പുറത്തിറങ്ങാന്‍ അനുവാദമില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പിന്നോട്ടില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ലേയില്‍ നിന്നും ദില്ലിയിലേക്ക് സോനം വാങ്ചുക് പദയാത്ര ആരംഭിച്ചത്. ദില്ലി അതിര്‍ത്തിയില്‍ വെച്ച് പൊലീസ് സോനം വാങ്ചുകിനെയും സംഘത്തെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിപിഐ എം നേതാക്കളെ ഗേറ്റില്‍ പൊലീസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും ലഡാക്കിന്റെ കവര്‍ന്നെടുത്ത അവകാശങ്ങള്‍ ഉടന്‍ തിരികെ നല്‍കണമെന്നും സ. ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.