Skip to main content

കേന്ദ്രം 40,000 കോടി കുറച്ചിട്ടും വർഷാന്ത്യ ചെലവ് 20,000 കോടി കടന്നു



പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക വർഷാന്ത്യത്തിൽ വരവിലും ചെലവിലും റെക്കോഡ് പ്രകടനവുമായി സംസ്ഥാന സർക്കാർ. വർഷാന്ത്യ സർക്കാർ ചെലവ് 20,000 കോടി രൂപ പിന്നിട്ടപ്പോൾ പദ്ധതിച്ചെലവ്‌ 90 ശതമാനത്തിലെത്തി.

ബജറ്റിൽ പ്രഖ്യാപിച്ച പ്രതീക്ഷിത വരുമാനത്തിൽ കേന്ദ്ര നിലപാടുമൂലം 40,000 കോടി കുറവുണ്ടായപ്പോഴാണ് ഈ നേട്ടം. തനത്‌ നികുതി വരുമാനത്തിൽമാത്രം 11,848 കോടി രൂപയുടെ വർധനയുണ്ടായി. മുൻവർഷം 58,341 കോടിയായിരുന്നത് നിലവിൽ 70,189 കോടിയിലെത്തി. രണ്ടുവർഷത്തിലായുള്ള വർധന 23,528 കോടിയാണ്. നികുതിയേതര വരുമാനത്തിൽ ഇരട്ടിവർധനയാണ്. മുൻവർഷം 10,463 കോടിയായിരുന്നത് 15,355 കോടിയിലേക്കെത്തി.

പൊതു ചെലവുകളിൽ കുറവ്‌ വരുത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിജയം. ശമ്പളം, പെൻഷൻ, വായ്‌പാ തിരിച്ചടവ്‌ ഉൾപ്പെടെ പതിനായിരം കോടിയുടെ നിർബന്ധിത ചെലവ്‌ ഉറപ്പാക്കി. വാർഷിക പദ്ധതി ബില്ലിന് പതിനായിരം കോടി രൂപ ഈമാസംമാത്രം നൽകി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്‌ 96.37 ശതമാനത്തിലെത്തിച്ചു. സർക്കാർ വാർഷിക പദ്ധതിച്ചെലവ്‌ 83 ശമാനം കടന്നു. തടസ്സവും തിരക്കുമില്ലാതെ ട്രഷറികൾ പ്രവർത്തിച്ചു. വെള്ളിയാഴ്‌ചകൂടി പ്രവർത്തിക്കുന്നതോടെ പദ്ധതിച്ചെലവ്‌ കൂടുതൽ ഉയരും.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.