Skip to main content

'കേന്ദ്രം ഇഷ്ടക്കാരെ ഉൾപെടുത്താൻ ശുപാർശ ചെയ്തു' ഗുരുതര വെളിപ്പെടുത്തലുമായി സുപ്രീംകോടതി കൊളീജിയം നിർദേശം നടപ്പാവുന്നില്ല, ശുപാർശകൾ തുടർച്ചയായി നിരസിക്കുന്നു

ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം ശുപാർശകൾ തുടർച്ചയായി നിരസിക്കുന്നതിനെതിരെ സുപ്രിംകോടതിയിൽ നിന്നും രൂക്ഷമായ വിമർശനമാണ് കേന്ദ്ര സർക്കാർ ഏറ്റുവാങ്ങിയത്. ജഡ്ജി നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കൊളീജിയത്തിനു മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മോദി സർക്കാർ ശക്തമാക്കിയിരുന്നു. ഇത് കൊളീജിയം സംവിധാനവും ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനും (എൻജെഎസി) തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുകയാണ്.

ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം ശുപാർശ അംഗീകരിക്കാതെ പല പേരുകളും കൊളീജിയം പട്ടികയിൽ ഉൾപ്പെടുത്താനായി കേന്ദ്ര സർക്കാർ കോടതിയോട് ശുപാർശ ചെയ്തതായി ബെഞ്ച് വെളിപ്പെടുത്തി. കോടതി നിലപാട് കടുപ്പിച്ചതോടെ ഹൈകോടതികളിലേക്ക് കൊളീജിയം ശുപാർശ ചെയ്ത 104 എണ്ണത്തിൽ ഉടൻ തീരുമാനമെടുക്കാൻ കേന്ദ്രം നിർബന്ധിതമായിരിക്കുകയാണ്‌. നിയമനത്തിനുള്ള കൊളീജിയം ശുപാർശകൾ നടത്താതത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ. കൊളീജിയം നൽകുന്ന പേരുകൾ മടക്കി അയക്കുന്ന കേന്ദ്രം കൊളീജിയം തള്ളിയവരെ അംഗീകരിക്കാൻ നിർബന്ധം പിടിക്കുകയാണ്. രണ്ടാമതും മൂന്നാമതും ശുപാർശ ചെയ്യുന്ന പേരുകൾപോലും മടക്കി അയക്കുന്നത് ഗുരുതരമാണ്.

സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ചീഫ്ജസ്റ്റിസുമാരുടെ ഒഴിവുകളിൽ തീരുമാനമെടുക്കാത്തത് ആശങ്കാജനകമാണെന്ന് ബഞ്ച് നിരീക്ഷിച്ചു. നിയമനത്തിനുള്ള കൊളീജിയത്തിന്റെ ശുപാർശ സർക്കാർ വെച്ച് താമസിപ്പിക്കുന്നത് നിയമിക്കാനുള്ള ജഡ്ജിമാരുടെ കാര്യത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടെന്ന തോന്നലുണ്ടാക്കുമെന്നും ഇത് അസ്വീകാര്യമാണെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ജഡ്ജി നിയമനത്തിൽ കൊളീജിയമാണ് രാജ്യത്ത് നിലവിലുള്ള നിയമമെന്നും അത് പാലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ബെഞ്ച് കടുത്ത ഭാഷയിൽ താക്കീത് ചെയ്തതോടെ കേന്ദ്രത്തിന് നിലപാട് മാറ്റേണ്ടിവന്നു. അഭിഭാഷകരെ ജഡ്ജി സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ അവരുടെ നിലപാടുകളുടെ അടിസ്ഥാനത്തിൽ മാത്രം വിയോജിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ ജസ്റ്റിസ് കൃഷ്ണയ്യർ മാതൃകയാണെന്ന് കോടതി ഉദാഹരിച്ചു. അഭിഭാഷകനായിരിക്കെ കേരളത്തിൽ ഇടതു സർക്കാരിൽ മന്ത്രിയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷൻ, സർവ്വകലാശാലകൾ, ചരിത്ര ഗവേഷണ കൗൺസിലുകൾ എന്നിവക്ക് ശേഷം ജുഡിഷ്യറിയെയും കൈപിടിയിലൊതുക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ഈ നീക്കം കാണാവുന്നതാണ്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.