Skip to main content

തമിഴ്നാട്ടിലെ സിപിഐയുടെ തലമുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് ആർ നല്ല കണ്ണിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും രാജ്യത്തിനാകെയും നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

തമിഴ്നാട്ടിലെ സിപിഐയുടെ തലമുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് ആർ നല്ല കണ്ണിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും രാജ്യത്തിനാകെയും നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. തമിഴ്‌നാട്‌ രാഷ്ട്രീയത്തിലെ ‘നീതിബോധ’മായിരുന്നു സഖാവ്‌ ആർഎൻകെ എന്നറിയപ്പെട്ട നല്ലകണ്ണ്‌. തമിഴ്‌നാടിന്റെ വളർച്ചയ്ക്കും പുരോഗതിക്കും നിസ്വാർഥരായ മനുഷ്യരുടെ അവകാശങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു സ. നല്ലകണ്ണ്‌. നെല്ലായി ഗൂഡാലോചന കേസിൽ അറസ്റ്റിലായ അദ്ദേഹത്തിനെതിരെ പൊലീസ്‌ ക്രൂരമായ മർദനമേൽക്കേണ്ടിവന്നു. ആരോഗ്യം അനുവദിച്ചിടത്തോളം അദ്ദേഹം പാർടി പ്രവർത്തനത്തിൽ സജീവമായിരുന്നു. 85ാം വയസിലാണ്‌ താമ്രഭരണി നദിയിലെ മണൽക്കൊള്ള തടയാൻ കോടതിയിൽ പോരാടി നിരോധനം നേടിയെടുത്തത്‌. നിശ്ചയദാർഡ്യത്തോടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്‌ നേതൃത്വം നൽകിയ നല്ല കണ്ണിന്റെ ജീവിതം പുതുതലമുറയ്ക്കാകെ ഒരു പാഠപുസ്തകമാണ്‌. രാഷ്ട്രീയത്തിന്‌ അതീതമായി തമിഴ്‌നാടിന്റെ സ്നേഹം ഏറ്റുവാങ്ങാനായ നേതാവായിരുന്നു അദ്ദേഹം. ‘പെരിയോർ തമിഴ്നാടിന്റെ ഒരു കണ്ണെങ്കിൽ നല്ല കണ്ണ് മറുകണ്ണ്‌’ എന്നായിരുന്നു കരുണാനിധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. ഉജ്ജ്വലവും ധീരവുമായ ഏറെ സമപോരാട്ടങ്ങൾക്കാണ്‌ അദ്ദേഹം നേതൃത്വം നൽകിയത്‌. സ്വന്തമായുള്ളതെല്ലാം പാർടിക്ക്‌ നൽകി പ്രതിമാസ അലവൻസ്‌ മാത്രമുപയോഗിച്ച്‌ ലളിതജീവിതമാണ്‌ അദ്ദേഹം നയിച്ചത്‌. യ‍ൗവനകാലം ഭൂരിഭാഗവും അദ്ദേഹത്തിന്റെ ജീവിതം ഭൂരിഭാഗവും ജയിലിലും ഒളിവിലുമായിരുന്നു. അടിച്ചമർത്തപ്പെടുന്നവരുടെ അവകാശങ്ങൾക്ക്‌ വേണ്ടിയാണ്‌ അദ്ദേഹം എക്കാലവും ശബ്ദമുയർത്തിയത്‌. ദളിത്‌, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അടിച്ചമർത്തലുകൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. അദ്ദേഹത്തിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണ്‌. നല്ലകണ്ണിന്റെ വിയോഗത്തിൽ പാർടി സഖാക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും വേദനയിൽ ഒപ്പംചേരുന്നു.

സഖാവിന്‌ വിട.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.