Skip to main content

കഞ്ചിക്കോട്‌ ബ്രൂവറി വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്ക്

സംസ്ഥാന സർക്കാർ കഞ്ചിക്കോട്‌ ബ്രൂവറിക്ക്‌ പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ വിവാദമുണ്ടാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കാണ്. സ്പിരിറ്റ് ഉൽപാദനമാണ് സർക്കാർ ലക്ഷ്യം. നിലവിൽ കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരാൻ മാത്രം 100 കോടി രൂപയാണ് ചെലവ്. കേരളത്തിൽ സ്പിരിറ്റ് ഉൽപാദിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ കടത്തുകൂലി ലഭാമാകും. കുറേ പേർക്ക് ജോലിയും കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ ഭങ്കര രീതിയിൽ മദ്യം ഒഴുകുമെന്നാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും പറയുന്നത്. കേരളത്തിൽ മദ്യം വിതരണം ചെയ്യുന്നത് ബിവറേജ് കോർപ്പറേഷനാണ്. കേരളത്തിൽ 309 മദ്യ വിൽപ്പന ശാലയാണ് ഉള്ളത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ 3780 എണ്ണമാണുള്ളത്. പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ മദ്യം വിൽപ്പന കുറയുകയാണ് ചെയ്തതെന്നാണ് ഔദ്യോഗിക കണക്ക്.

ബ്രൂവറി സ്ഥാപിച്ചതുകൊണ്ട് കഞ്ചിക്കോട്ട് ജലചൂഷമുണ്ടാകില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് പറശിനിക്കടവ് വിസ്മയപാർക്കിലെ മഴവെള്ള സംഭരണി. എട്ടുകോടി ലീറ്ററാണ് സംഭരണശേഷി. ഒയാസിസ് കമ്പനിയുമായി ഇക്കാര്യം ചർച്ച ചെയ്യും. ജലചൂഷണം ഒരു കാരണവശാലും അനുവദിക്കില്ലെന്നും രേഖകൾ പരിശോധിച്ചശേഷമാണ്‌ പ്രവർത്തനാനുമതി നൽകിയതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ ആരോപണം രാഷ്ട്രീയലക്ഷ്യത്തോടെയാണ്‌. ബ്രൂവറി സ്ഥാപിക്കുന്നത് പാലക്കാട് പ്രയാഗ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിന്റെ മറവിലാണെന്ന പ്രതിപക്ഷ നേതാവിന്റെ വാദം കള്ളമാണ്‌. കോളേജധികൃതർതന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്‌. ബ്രൂവറിക്ക്‌ ടെൻഡർ വിളിച്ചില്ലെന്നായിരുന്നു ആദ്യപരാതി. കേന്ദ്ര സർക്കാരാണ്‌ ഒയാസിസ്‌ കൊമേഴ്‌സ്യൽ എന്ന കമ്പനിയെ ഷോർട്ട്‌ലിസ്റ്റ്‌ ചെയ്‌തത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.