Skip to main content

കഞ്ചിക്കോട്‌ ബ്രൂവറി വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്ക്

സംസ്ഥാന സർക്കാർ കഞ്ചിക്കോട്‌ ബ്രൂവറിക്ക്‌ പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ വിവാദമുണ്ടാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കാണ്. സ്പിരിറ്റ് ഉൽപാദനമാണ് സർക്കാർ ലക്ഷ്യം. നിലവിൽ കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരാൻ മാത്രം 100 കോടി രൂപയാണ് ചെലവ്. കേരളത്തിൽ സ്പിരിറ്റ് ഉൽപാദിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ കടത്തുകൂലി ലഭാമാകും. കുറേ പേർക്ക് ജോലിയും കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ ഭങ്കര രീതിയിൽ മദ്യം ഒഴുകുമെന്നാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും പറയുന്നത്. കേരളത്തിൽ മദ്യം വിതരണം ചെയ്യുന്നത് ബിവറേജ് കോർപ്പറേഷനാണ്. കേരളത്തിൽ 309 മദ്യ വിൽപ്പന ശാലയാണ് ഉള്ളത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ 3780 എണ്ണമാണുള്ളത്. പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ മദ്യം വിൽപ്പന കുറയുകയാണ് ചെയ്തതെന്നാണ് ഔദ്യോഗിക കണക്ക്.

ബ്രൂവറി സ്ഥാപിച്ചതുകൊണ്ട് കഞ്ചിക്കോട്ട് ജലചൂഷമുണ്ടാകില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് പറശിനിക്കടവ് വിസ്മയപാർക്കിലെ മഴവെള്ള സംഭരണി. എട്ടുകോടി ലീറ്ററാണ് സംഭരണശേഷി. ഒയാസിസ് കമ്പനിയുമായി ഇക്കാര്യം ചർച്ച ചെയ്യും. ജലചൂഷണം ഒരു കാരണവശാലും അനുവദിക്കില്ലെന്നും രേഖകൾ പരിശോധിച്ചശേഷമാണ്‌ പ്രവർത്തനാനുമതി നൽകിയതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ ആരോപണം രാഷ്ട്രീയലക്ഷ്യത്തോടെയാണ്‌. ബ്രൂവറി സ്ഥാപിക്കുന്നത് പാലക്കാട് പ്രയാഗ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിന്റെ മറവിലാണെന്ന പ്രതിപക്ഷ നേതാവിന്റെ വാദം കള്ളമാണ്‌. കോളേജധികൃതർതന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്‌. ബ്രൂവറിക്ക്‌ ടെൻഡർ വിളിച്ചില്ലെന്നായിരുന്നു ആദ്യപരാതി. കേന്ദ്ര സർക്കാരാണ്‌ ഒയാസിസ്‌ കൊമേഴ്‌സ്യൽ എന്ന കമ്പനിയെ ഷോർട്ട്‌ലിസ്റ്റ്‌ ചെയ്‌തത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.