Skip to main content

ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല

കേന്ദ്രസർക്കാരിന്റെ സ്‌ത്രീശാക്തീകരണവും വനിതാസംവരണവും വോട്ടിനുവേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഐഐടി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയത്‌ ബിജെപി ഐടിസെൽ നേതാക്കളാണ്‌. കോടതി ഇടപെട്ടപ്പോഴാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌.

ഗുസ്‌തി താരങ്ങൾ മാസങ്ങളോളം ഡൽഹിയിൽ സമരം ചെയ്‌തത്‌ ബിജെപി എംപികൂടിയായ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റിന്റെ പീഡനത്തിനെതിരെയാണ്‌. ഇപ്പോൾ അദ്ദേഹത്തിന്റെ ബിനാമിയെ ഫെഡറേഷന്റെ ഭാരവാഹിയാക്കി. മണിപ്പൂരിൽ രണ്ട്‌ സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയശേഷം നഗ്നരാക്കി നടത്തിച്ചതിൽ പ്രധാനമന്ത്രിക്ക്‌ പ്രതിഷേധമില്ല. കത്വയിലും ഹാഥ്‌രസിലും ബിജെപി പ്രതികളെ സംരക്ഷിച്ചു. ഹാഥ്‌രസ്‌ സംഭവം റിപ്പോർട്ട്‌ ചെയ്‌ത സിദ്ധിഖ്‌ കാപ്പനെ അറസ്റ്റ്‌ ചെയ്‌തു. ബിൽകിസ്‌ ബാനു കേസിലെ പ്രതികളെ ജയിൽമോചിതരാക്കാൻ ഇടപെട്ടത്‌ ഗുജറാത്ത്‌ സർക്കാരാണ്‌. ജയിൽമോചിതരായ പ്രതികളെ പൂമാലയിട്ടാണ്‌ ബിജെപിക്കാർ സ്വീകരിച്ചത്‌.

തൃശൂരിൽ ബിജെപിയുടെ മഹിളാസംഗമത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി കുടുംബശ്രീയെക്കുറിച്ച്‌ മിണ്ടിയില്ല. 45 ലക്ഷം സ്‌ത്രീകളെ ദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കുന്ന കുടുംബശ്രീക്ക്‌ 39 രാജ്യങ്ങളുമായി ബന്ധമുണ്ട്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പ്രധാനപ്പെട്ട ചില മലയാളി വനിതകളുടെ പേരുകൾ പ്രസംഗത്തിൽ പറയാതിരുന്നത്‌ ബോധപൂർവമാണ്‌.

തദ്ദേശസ്ഥാപനങ്ങളിൽ സ്‌ത്രീകൾക്ക്‌ 50 ശതമാനം സംവരണം ഏർപ്പെടുത്തിയത്‌ കേരളമാണ്‌. പാർലമെന്റിലും അസംബ്ലിയിലും 33 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കുമെന്നാണ്‌ ബിജെപി പ്രചരിപ്പിക്കുന്നത്‌. വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട്‌ ഇത്‌ നടപ്പാക്കാത്തത്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.