Skip to main content

വികലമായ എസ്‌ഐആർ നടപടികളും ജനങ്ങളിൽ വലിയ വിഭാഗത്തിന്‌ വോട്ട്‌ അവകാശം നിഷേധിക്കുന്നതും തെരഞ്ഞെടുപ്പ്‌ കമീഷൻ അവസാനിപ്പിക്കണം

വികലമായ എസ്‌ഐആർ(വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന) നടപടികളും ജനങ്ങളിൽ വലിയ വിഭാഗത്തിന്‌ വോട്ട്‌ അവകാശം നിഷേധിക്കുന്നതും തെരഞ്ഞെടുപ്പ്‌ കമീഷൻ അവസാനിപ്പിക്കണം. പതിവുപോലെ സുതാര്യമായും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലും നടക്കേണ്ട വോട്ടർപട്ടിക പരിഷ്‌കരണം അരാജകത്വം നിറഞ്ഞതും ജനങ്ങളെയും ഇ‍ൗ ജോലി ഏറ്റെടുക്കാൻ നിർബന്ധിതരായ ഉദ്യോഗസ്ഥരെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു.

അങ്ങേയറ്റം തിടുക്കത്തിൽ, വളരെ മോശമായി ആസൂത്രണം ചെയ്യപ്പെട്ട നടപടിയാണിത്‌. വീട്‌ തോറും കയറി പരിശോധന നടത്താൻ ബിഎൽഒമാർക്ക്‌ നിശ്‌ചയിച്ച്‌ നൽകിയ സമയപരിധി ജോലി പൂർത്തീകരിക്കാൻ തികയുന്നതല്ല. തിടുക്കം കാരണം, പലയിടങ്ങളിലും ബിഎൽഒമാർ ചില പാർടി ഓഫീസുകളിൽ തങ്ങി വോട്ടർമാരിൽ അവിടെ എത്തണമെന്ന്‌ നിർദേശിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. വോട്ടർപട്ടികയിൽനിന്ന്‌ വൻതോതിൽ പേരുകൾ ഒഴിവാക്കപ്പെടുന്നതിനും തെറ്റുകൾ കടന്നുകൂടുന്നതിനും ഇത്‌ ഇടയാക്കും.

ബിഎൽഒമാർക്കുമേൽ അടിച്ചേൽപ്പിച്ച കടുത്ത ജോലിഭാരം ഒട്ടേറെ ജീവൻ അപഹരിച്ചു. മതിയായ വിശ്രമം കൂടാതെ കഠിനമായി ജോലി ചെയ്യേണ്ട അവസ്ഥയിലാണ്‌ അവർ. ഇത്തരം മരണങ്ങൾ ആകസ്‌മികമല്ല, നിരുത്തരവാദപരവും മനുഷ്യത്വഹീനവുമായ ഭരണനടപടികളുടെ ഫലമാണിത്‌.

വോട്ടർപട്ടിക കുറ്റമറ്റതാക്കാനും ഇരട്ടിപ്പുകൾ ഒഴിവാക്കാനും തെരഞ്ഞെടുപ്പ്‌ കമീഷൻ വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാത്തത്‌ ഞെട്ടിപ്പിക്കുന്നു. ഇപ്പോൾ നടക്കുന്ന തീവ്ര പുനഃപരിശോധനയുടെ ലക്ഷ്യവും ഉദ്ദേശ്യവും സംബന്ധിച്ച്‌ ഗ‍ൗരവതരമായ ആശങ്കകൾ ഉയർത്തുന്നതാണിത്‌. ഫോമുകൾ അപ്പ്‌ലോഡ്‌ ചെയ്യാൻ ആഗ്രഹിക്കുന്ന ബിഎൽഒമാർക്കും വോട്ടർമാർക്കും ഇന്റർനെറ്റ്‌ കണക്ഷനിലെ പോരായ്‌മകളും സെർവർ പ്രശ്‌നങ്ങളും ഇതര സാങ്കേതിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു. ഫോം പൂരിപ്പിച്ച്‌ അപ്പ്‌ലോഡ്‌ ചെയ്യുന്നത്‌ അങ്ങേയറ്റം പ്രതിബന്ധം നിറഞ്ഞ പ്രക്രിയയാണ്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.