Skip to main content

ഗവർണർമാരുടെ അധികാരങ്ങൾ സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയുടെ പ്രതികരണം നിരാശാജനകം

ഗവർണർമാരുടെ അധികാരങ്ങൾ സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയുടെ പ്രതികരണം നിരാശാജനകം. കേന്ദ്ര സർക്കാരിലേക്ക് തന്നെ അധികാരങ്ങൾ കേന്ദ്രീകരിക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തെ തടയാനാവില്ല. നിയമസഭ പാസാക്കിയ ബില്ലുകൾ കൈകാര്യം ചെയ്യുന്നതിൽ ഗവർണർമാർക്ക് വിവേചനാധികാരമുണ്ടെന്നും സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി പ്രസ്താവിച്ചു. ഇതിലൂടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ പ്രയോഗിക്കുന്ന ഭരണഘടനാ വിരുദ്ധമായ അധികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.

ഒരിക്കൽ പുനഃപരിശോധനയ്ക്ക് അയച്ച ബിൽ വീണ്ടും അം​ഗീകരത്തിനായി വന്നാൽ അനുമതി നൽകാൻ ഗവർണർ ബാധ്യസ്ഥനല്ല. ഇതുവഴി ഗവർണർക്ക് ബിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യാനും അതുവഴി അനിശ്ചിതമായി വൈകിപ്പിക്കാനും കഴിയും. ഒരു ബില്ലിൽ ​ഗവർണർ ദീർഘകാലം അടയിരുന്നാൽ ജുഡീഷ്യൽ ഇടപെടൽ നടത്താം എന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ ഇതും അവ്യക്തമാണ്. കാലവധി എത്രയാണെന്നോ എങ്ങനെ നിശ്ചയിക്കുമെന്നോ കോടതി നിർവചിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഏജന്റുമാരായി പ്രവർത്തിക്കുന്ന ഗവർണർമാരുടെ ഏകപക്ഷീയമായ പ്രവർത്തനത്തെക്കുറിച്ചുള്ള ഭരണഘടനാപരമായ പരിശോധനകൾ സുപ്രീംകോടതിയുടെ ഉപദേശത്തിൽ നിന്ന് ഒഴിവാക്കി. ഇത് പിന്തിരിപ്പൻ നിലപാടാണ്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.