Skip to main content

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ കരിവെള്ളൂർ രണധീരതയ്ക്ക് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാകുന്നു

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ
കരിവെള്ളൂർ രണധീരതയ്ക്ക് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്. നാടുവാഴിത്തത്തിനും വൈദേശികാധിപത്യത്തിനുമെതിരെ വടക്കൻ മലബാറിലെ ഒരു ഗ്രാമം ഹൃദയ രക്തം കൊണ്ടെഴുതിയ പ്രതിരോധ ഗാഥയാണ് കരിവെള്ളൂർ സമരം. മലബാറിലെ മിക്ക ഇടങ്ങളിലും ബ്രിട്ടീഷ് വാഴ്ചയുടെ ഒടുവിലത്തെ വർഷങ്ങളിൽ കടുത്ത ഭക്ഷ്യ ക്ഷാമം നേരിട്ടിരുന്നു. കരിവെള്ളൂർ ഉൾപ്പെടെയുള്ള പാടങ്ങളിൽ വിളയുന്ന നെല്ല് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും വിധേയമാക്കാനാണ് നാടുവാഴികൾ താല്പര്യപ്പെട്ടത്. ഒരു നാട് മുഴുവൻ ഭക്ഷണം കിട്ടാതെ അലയുന്ന സമയത്ത് എം എസ് പി ക്കാരെ മുന്നിൽ നിർത്തി ജന്മിമാർ നെല്ല് കടത്താൻ തുടങ്ങി. നെല്ല് കടത്തരുത് എന്നാവശ്യപ്പെട്ട് നാടൊന്നാകെ ആ ശ്രമത്തെ പ്രതിരോധിച്ചു. സഖാക്കൾ തിടില്‍ കണ്ണന്‍, കീനേരി കുഞ്ഞമ്പു എന്നിവർ എംഎസ്പിക്കാരുടെ യന്ത്രത്തോക്കിനു മുമ്പിൽ ധീര രക്തസാക്ഷിത്വം വഹിച്ചു. അനവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. സംഭവത്തിന്റെ പേരിൽ നിരവധി സഖാക്കളെ ജയിലിലടച്ചു. രാജ്യത്ത് കൃഷിയിടങ്ങളെ കോർപ്പറേറ്റുവത്കരിക്കാനും ഭക്ഷണത്തിലും വസ്ത്രത്തിലും വിഭജനത്തിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം നിറയ്ക്കാനുമുള്ള സംഘടിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുവാൻ ചോരയിലെഴുതിയ കരിവെള്ളൂരിന്റെ ചരിത്രം ഊർജ്ജവും ആവേശവും പകരും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.