Skip to main content

മോദി സർക്കാർ കൊണ്ടുവന്ന തൊഴിലാളിദ്രോഹ ലേബർ കോഡുകൾ അടിയന്തരമായി പിൻവലിക്കണം

മോദി സർക്കാർ കൊണ്ടുവന്ന തൊഴിലാളിദ്രോഹ ലേബർ കോഡുകൾ അടിയന്തരമായി പിൻവലിക്കണം. ട്രേഡ്‌ യൂണിയനുകളും ജനാധിപത്യശക്തികളും ഐക്യത്തോടെ പ്രക്ഷോഭമുയർത്തണം. സർക്കാരിന്റെ ഏകാധിപത്യ സമീപനം ചെറുത്ത്‌ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുകയും കൂടുതൽ സമഗ്രതയോടെ ഉറപ്പുവരുത്തുകയും വേണം. പോരാട്ടങ്ങളിലൂടെ നേടിയെടുത്തതും തൊഴിലാളികളെ ഒരു പരിധിവരെ സംരക്ഷിച്ചിരുന്നതുമായ 29 തൊഴിൽ നിയമങ്ങളാണ്‌ റദ്ദായത്‌. പരാധീനതകളുണ്ടായിരുന്നെങ്കിലും ഒരു പരിധിവരെ വേതനം, തൊഴിൽസമയം, സാമൂഹ്യസുരക്ഷ, വ്യവസായ സുരക്ഷ, പരിശോധനാ സംവിധാനങ്ങൾ, കൂട്ടായ വിലപേശൽ എന്നിവ സാധ്യമായിരുന്നു. എന്നാല്‍, നിയമം ലളിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന കോഡുകള്‍ പൂർണമായും തൊഴിലുടമകൾക്ക്‌ അനുകൂലമായി മാറി. കൂടുതൽ തൊഴിൽ സൃഷ്‌ടിക്കാനും നിക്ഷേപത്തിനും ഇതു വഴിവയ്‌ക്കുമെന്ന വാദം പൊള്ളയാണ്‌.

തൊഴിലവകാശങ്ങളുമായി ബന്ധപ്പെട്ട അർഥവത്തായ എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കാമെന്ന ഉറപ്പിൽ ദേശീയ– അന്തർദേശീയ മൂലധനം ആകർഷിക്കുകയാണ്‌ ലക്ഷ്യം. പണിമുടക്കിനുള്ള അവകാശം എടുത്തുകളയുക, തൊഴിലാളികളുടെ കൂട്ടായ സമരത്തെ ക്രിമിനൽവൽക്കരിക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്‌. സർക്കാരിന്റെയും ഭരണസംവിധാനങ്ങളുടെയും സംരക്ഷണയിൽ തൊഴിലാളികളുടെ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും ഞെരിച്ചമർത്താൻ കുത്തകവർഗത്തെ ഏകപക്ഷീയമായി ശാക്തീകരിച്ചുള്ള ജംഗിൾരാജ്‌ സംവിധാനമാണത്‌. തൊഴിലാളികളുമായി ശരിയായ ത്രികക്ഷി കൂടിയാലോചന നടത്താതെയും ജനാധിപത്യ–ഫെഡറൽ മര്യാദകൾ ലംഘിച്ചും കോഡുകൾ കൊണ്ടുവന്നത്‌ അപലപനീയമാണ്‌. പാർലമെന്റിൽ ചർച്ചയില്ലാതെയാണവ പാസാക്കിയത്‌.

നിഷേധിക്കാനാവാത്ത വാദമുഖങ്ങളിലൂടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ കോഡുകൾക്കെതിരായി ഉയർത്തിയ വിയോജിപ്പുകളെ ധിക്കാരപൂർവം നിരാകരിച്ചിരിക്കയാണ്‌ കേന്ദ്ര സർക്കാർ.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും