Skip to main content

ട്രംപ്‌ ഭരണകൂടത്തിന്റെ തീരുവഭീഷണിക്ക്‌ കേന്ദ്രസർക്കാർ വഴങ്ങരുത്

ട്രംപ്‌ ഭരണകൂടത്തിന്റെ തീരുവഭീഷണിക്ക്‌ കേന്ദ്രസർക്കാർ വഴങ്ങരുത്. യുഎസ്‌ സമ്മർദം അതിജീവിക്കാൻ മറ്റ്‌ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയും ബഹുധ്രുവ ലോകത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയും വേണം. യുഎസ്‌ പ്രഖ്യാപിച്ച 50 ശതമാനം തീരുവയിൽ 25 ശതമാനം റഷ്യയിൽനിന്ന്‌ അസംസ്‌കൃത എണ്ണ വാങ്ങുന്നതിന്റെ പേരിലാണ്‌. അധികതീരുവ ഇന്ത്യയുടെ കാർഷിക, മത്സ്യബന്ധന, ടെക്‌സ്റ്റൈൽസ്‌, ചെറുകിട മേഖലകളെ ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നത്‌ നിർത്തുന്നത്‌ വിലക്കയറ്റമുണ്ടാക്കും. റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്നത്‌ കുറച്ച്‌ യുഎസിനെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമാണ്‌ ട്രംപ്‌ ഭരണകൂടം ആഗ്രഹിക്കുന്നത്‌. തീരുവയിളവ്‌ ലഭിക്കുമെന്ന പ്രതീക്ഷയിൽ യുഎസിൽനിന്ന്‌ കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാമെന്ന്‌ മോദി സർക്കാർ ഉറപ്പ്‌ നൽകിയിരുന്നു. ഇത്തരം സമ്മർദങ്ങൾക്ക്‌ വഴങ്ങരുത്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.