Skip to main content

ട്രംപ്‌ ഭരണകൂടത്തിന്റെ തീരുവഭീഷണിക്ക്‌ കേന്ദ്രസർക്കാർ വഴങ്ങരുത്

ട്രംപ്‌ ഭരണകൂടത്തിന്റെ തീരുവഭീഷണിക്ക്‌ കേന്ദ്രസർക്കാർ വഴങ്ങരുത്. യുഎസ്‌ സമ്മർദം അതിജീവിക്കാൻ മറ്റ്‌ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയും ബഹുധ്രുവ ലോകത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയും വേണം. യുഎസ്‌ പ്രഖ്യാപിച്ച 50 ശതമാനം തീരുവയിൽ 25 ശതമാനം റഷ്യയിൽനിന്ന്‌ അസംസ്‌കൃത എണ്ണ വാങ്ങുന്നതിന്റെ പേരിലാണ്‌. അധികതീരുവ ഇന്ത്യയുടെ കാർഷിക, മത്സ്യബന്ധന, ടെക്‌സ്റ്റൈൽസ്‌, ചെറുകിട മേഖലകളെ ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നത്‌ നിർത്തുന്നത്‌ വിലക്കയറ്റമുണ്ടാക്കും. റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്നത്‌ കുറച്ച്‌ യുഎസിനെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമാണ്‌ ട്രംപ്‌ ഭരണകൂടം ആഗ്രഹിക്കുന്നത്‌. തീരുവയിളവ്‌ ലഭിക്കുമെന്ന പ്രതീക്ഷയിൽ യുഎസിൽനിന്ന്‌ കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാമെന്ന്‌ മോദി സർക്കാർ ഉറപ്പ്‌ നൽകിയിരുന്നു. ഇത്തരം സമ്മർദങ്ങൾക്ക്‌ വഴങ്ങരുത്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.