Skip to main content

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌. ഗാസയ്ക്ക്‌ നേരെ ഇസ്രയേൽ നടത്തുന്ന വംശഹത്യ ലാക്കാക്കി വിവിധ ബഹുരാഷ്ട്ര കുത്തകകൾ കോടികൾ കൊയ്യുകയാണ്‌. വംശഹത്യയുടെ സമ്പദ്‌വ്യവസ്ഥ എന്ന യുഎൻ റിപ്പോർട്ടിൽ ഇത്‌ വിശദമാക്കുന്നുണ്ട്‌. ഈ ഗൂഢപങ്കാളിത്തം ചർച്ചയാകണം.

നമ്മുടെ ഡിജിറ്റൽ ഇടപെടലിലൂടെയാണ്‌ കുത്തകകൾ നിലനിൽക്കുന്നതും വംശഹത്യക്ക്‌ കൂട്ടുനിൽക്കുന്നതും. എല്ലാ ദിവസവും അരമണിക്കൂർ നേരത്തേക്ക്‌ മൊബൈൽ ഓഫ്‌ ചെയ്യുന്നത്‌ ചെറുതെങ്കിലും ശക്തമായ പ്രതിഷേധമാകും. ഈ ചെറുത്തുനിൽപ്പിന്‌ പരമാവധി പ്രചാരണം നൽകണം. എല്ലാ സമൂഹമാധ്യമങ്ങളിൽ നിന്നും ഈ സമയം വിട്ടുനിൽക്കണം. യുദ്ധകുറ്റത്തിനെതിരായ ശബ്‌ദങ്ങളെ നിശ്ശബ്‌ദമാക്കാൻ കഴിയില്ലെന്ന പ്രഖ്യാപനം കൂടിയായി ഇത്‌ മാറ്റണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും