Skip to main content

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം. ഇ‍ന്നത്തെ കേരളം യാദൃച്ഛികമായി രൂപപ്പെട്ടതല്ല, ഒരുപാട്‌ ത്യാഗങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ഫലമാണത്. ആ കേരളത്തെ മുന്നോട്ട്‌ കൊണ്ടുപോകുക എന്നതാണ്‌ ഉത്തരവാദിത്തം. കൈവരിച്ച നേട്ടങ്ങൾ പിന്നോട്ട്‌ കൊണ്ടുപോയാലും ഭരണ തുടർച്ച വേണ്ടെന്ന നിലപാടാണ്‌ ചിലർ സ്വീകരിക്കുന്നത്‌. നാട്‌ നശിച്ചാലും കുഴപ്പമില്ല, വർഗീയതയും അഴിമതിയും നിറഞ്ഞ നാടായി കേരളം മാറണം എന്നാണോ അവർ പറയുന്നത്?

ഭരണത്തുടർച്ച അപകടമാകുമോ എന്ന ആശങ്ക ചില സാംസ്‌കാരിക വ്യക്തികൾ ഉയർത്തുന്നുണ്ട്. അവർ ഇടതുപക്ഷത്ത്‌ നിൽക്കുമ്പോഴും ഭരണ തുടർച്ച ഉണ്ടാകരുതെന്നാണു വാദിക്കുന്നത്. ഇടതുപക്ഷം അതേ നിലയിൽ തുടരണമെന്നും എന്നാൽ ഭരണ തുടർച്ച വേണ്ടെന്നുമുള്ള നിലപാട്‌ കേരളം തകരട്ടെ എന്നാഗ്രഹിക്കുന്നതല്ലാതെ മറ്റെന്താണ്? കേരളം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് കൊണ്ടുപോകുന്ന ഇടപെടലുകളാണ്‌ മുൻകാലങ്ങളിൽ ഉണ്ടായ ഭരണമാറ്റങ്ങൾ സൃഷ്‌ടിച്ചത്.

വികസന പ്രവർത്തനങ്ങളിൽ ആരോഗ്യകരമായ വിമർശനങ്ങളോടൊപ്പം സഹകരണവും ആവശ്യമാണ്‌. തർക്കിക്കേണ്ടിടത്ത്‌ തർക്കിക്കാമെങ്കിലും സഹകരിക്കേണ്ടിടത്ത്‌ സഹകരിക്കണം. കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി യാഥാർഥ്യമാക്കുന്നതിൽ യുഡിഎഫ്‌ ഭരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ അത്തരം സഹകരണത്തിനും വികസന വിഷയങ്ങളിൽ ചർച്ച നടത്താനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തയ്യാറുണ്ടോ? ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും സത്യവിരുദ്ധമായ ആരോപണങ്ങളിൽനിന്ന്‌ പ്രതിപക്ഷ നേതാവ്‌ വിട്ടുനിൽക്കണം. സംസ്ഥാനത്തെ വളർത്തുന്നതിനായി നിലവിലെ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളിൽ ബദലുകൾ സൃഷ്‌ടിക്കാൻ കഴിയണം. കേരളത്തിലെ മാധ്യമങ്ങളിൽ ഒരു വിഭാഗം നുണകൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുകയാണ്.

 

കൂടുതൽ ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.