Skip to main content

അഹമ്മദാബാദ്‌ വിമാനദുരന്തം; ഇരട്ടഅന്വേഷണം ലക്ഷ്യങ്ങൾ അട്ടിമറിക്കരുത്‌

അഹമ്മദാബാദിൽ ഉണ്ടായ എയർഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉദ്യോഗസ്ഥരുടെ ഉന്നതതലസമിതി അന്വേഷണം അന്താരാഷ്‌ട്ര സിവിൽ വ്യോമയാന സമിതി(ഐസിഎഒ)യുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള വിദഗ്‌ധസമിതി അന്വേഷണത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാകരുത്. വിമാനഅപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഇതിലേയ്‌ക്ക്‌ നയിച്ച സാഹചര്യം സംബന്ധിച്ചും ഐസിഎഒ വ്യവസ്ഥകൾ പ്രകാരം ഇന്ത്യയുടെ എയർക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ(എഎഐബി) സ്വതന്ത്ര അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സും മറ്റ്‌ തെളിവുകളും എഎഐബിയുടെ കൈവശമായിരിക്കും; ബന്ധപ്പെട്ട രാജ്യാന്തര ഏജൻസികൾ, വിമാനത്തിന്റെയും എൻജിന്റെയും നിർമാതാക്കൾ എന്നിവരുടെ സഹകരണത്തോടെ അന്വേഷണം പൂർത്തീകരിക്കും.

ഇതിനിടെ അത്ഭുതകരമായി, ഇതേ ലക്ഷ്യങ്ങൾ പറഞ്ഞ്‌ കേന്ദ്രസർക്കാർ ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിരിക്കയാണ്‌. അപകടത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്തുക, ബ്ലാക്ക്‌ ബോക്‌സ്‌ കൈവശം വയ്‌ക്കുക, രാജ്യാന്തര ഏജൻസികളുമായി ആശയവിനിമയം നടത്തുക തുടങ്ങിയ ചുമതലകൾ ഈ സമിതിക്ക്‌ നൽകിയിട്ടുണ്ട്‌. ഉദ്യോഗസ്ഥതല സമിതിയുടെ സമാന്തര അന്വേഷണം എഎഐബിയുടെ അന്വേഷണത്തെ അട്ടിമറിക്കും, സർക്കാർ ഇടപെടൽ അന്വേഷണത്തിൽ ഉണ്ടാകുമെന്നും സംശയം ഉയരുന്നു.

എഎഐബി അന്വേഷണ പരിധിയിൽ വരുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥതല സമിതിയുടെ ചുമതലയിൽനിന്ന്‌ ഒഴിവാക്കണം. അന്വേഷണ ചുമതല പ്രൊഫഷണലുകൾക്കും വിദഗ്‌ധർക്കും വിട്ടുകൊടുക്കണം. പകരം ഉന്നതതല സമിതി അഹമ്മദാബാദും മുമ്പ്‌ വിമാനഅപകടങ്ങളുണ്ടായ സ്ഥലങ്ങളും സന്ദർശിക്കണം; വിമാനത്താവളങ്ങളുടെ സമീപം ദൂരപരിധി മറികടന്ന്‌ കെട്ടിടങ്ങൾ നിർമിക്കുന്നത്‌ ഒഴിവാക്കാനും ഇതര സുരക്ഷസംവിധാനങ്ങൾ ഏർപ്പെടുത്താനും ഉതകുന്ന ചട്ടങ്ങൾക്ക്‌ രൂപംനൽകണം. മെഡിക്കൽ കോളേജ്‌ ആശുപത്രി ഉൾപ്പടെ സമീപത്തുള്ള അഹമ്മദാബാദിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത്‌ തടയാൻ നടപടി ഉണ്ടാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ