Skip to main content

അഹമ്മദാബാദ്‌ വിമാനദുരന്തം; ഇരട്ടഅന്വേഷണം ലക്ഷ്യങ്ങൾ അട്ടിമറിക്കരുത്‌

അഹമ്മദാബാദിൽ ഉണ്ടായ എയർഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉദ്യോഗസ്ഥരുടെ ഉന്നതതലസമിതി അന്വേഷണം അന്താരാഷ്‌ട്ര സിവിൽ വ്യോമയാന സമിതി(ഐസിഎഒ)യുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള വിദഗ്‌ധസമിതി അന്വേഷണത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാകരുത്. വിമാനഅപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഇതിലേയ്‌ക്ക്‌ നയിച്ച സാഹചര്യം സംബന്ധിച്ചും ഐസിഎഒ വ്യവസ്ഥകൾ പ്രകാരം ഇന്ത്യയുടെ എയർക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ(എഎഐബി) സ്വതന്ത്ര അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സും മറ്റ്‌ തെളിവുകളും എഎഐബിയുടെ കൈവശമായിരിക്കും; ബന്ധപ്പെട്ട രാജ്യാന്തര ഏജൻസികൾ, വിമാനത്തിന്റെയും എൻജിന്റെയും നിർമാതാക്കൾ എന്നിവരുടെ സഹകരണത്തോടെ അന്വേഷണം പൂർത്തീകരിക്കും.

ഇതിനിടെ അത്ഭുതകരമായി, ഇതേ ലക്ഷ്യങ്ങൾ പറഞ്ഞ്‌ കേന്ദ്രസർക്കാർ ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിരിക്കയാണ്‌. അപകടത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്തുക, ബ്ലാക്ക്‌ ബോക്‌സ്‌ കൈവശം വയ്‌ക്കുക, രാജ്യാന്തര ഏജൻസികളുമായി ആശയവിനിമയം നടത്തുക തുടങ്ങിയ ചുമതലകൾ ഈ സമിതിക്ക്‌ നൽകിയിട്ടുണ്ട്‌. ഉദ്യോഗസ്ഥതല സമിതിയുടെ സമാന്തര അന്വേഷണം എഎഐബിയുടെ അന്വേഷണത്തെ അട്ടിമറിക്കും, സർക്കാർ ഇടപെടൽ അന്വേഷണത്തിൽ ഉണ്ടാകുമെന്നും സംശയം ഉയരുന്നു.

എഎഐബി അന്വേഷണ പരിധിയിൽ വരുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥതല സമിതിയുടെ ചുമതലയിൽനിന്ന്‌ ഒഴിവാക്കണം. അന്വേഷണ ചുമതല പ്രൊഫഷണലുകൾക്കും വിദഗ്‌ധർക്കും വിട്ടുകൊടുക്കണം. പകരം ഉന്നതതല സമിതി അഹമ്മദാബാദും മുമ്പ്‌ വിമാനഅപകടങ്ങളുണ്ടായ സ്ഥലങ്ങളും സന്ദർശിക്കണം; വിമാനത്താവളങ്ങളുടെ സമീപം ദൂരപരിധി മറികടന്ന്‌ കെട്ടിടങ്ങൾ നിർമിക്കുന്നത്‌ ഒഴിവാക്കാനും ഇതര സുരക്ഷസംവിധാനങ്ങൾ ഏർപ്പെടുത്താനും ഉതകുന്ന ചട്ടങ്ങൾക്ക്‌ രൂപംനൽകണം. മെഡിക്കൽ കോളേജ്‌ ആശുപത്രി ഉൾപ്പടെ സമീപത്തുള്ള അഹമ്മദാബാദിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത്‌ തടയാൻ നടപടി ഉണ്ടാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.