Skip to main content

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണം. അന്താരാഷ്‌ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച്‌ പശ്‌ചിമേഷ്യയിലെ രാജ്യങ്ങൾക്കുനേരെ ആക്രമണം തുടരുന്ന ഇസ്രയേൽ തെമ്മാടിരാഷ്‌ട്രം പോലെയാണ്‌ പെരുമാറുന്നത്‌. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ആണവ ശാസ്‌ത്രജ്ഞരും സൈനിക നേതാക്കളും സാധാരണക്കാരും അടക്കം ഒട്ടേറെപേർ കൊല്ലപ്പെട്ടു. മാസങ്ങൾക്കുമുമ്പേ ആസൂത്രണം ചെയ്‌ത ആക്രമണമാണെന്ന്‌ ഇസ്രയേൽ അധികൃതരുടെ പ്രസ്‌താവനകൾ വ്യക്തമാക്കുന്നു. പശ്‌ചിമേഷ്യൻ മേഖലയിൽ ഇസ്രയേലിന്റെ ആധിപത്യം ഉറപ്പിക്കുകയാണ്‌ ആക്രമണത്തിന്റെ ലക്ഷ്യമെന്ന്‌ കരുതേണ്ട സ്ഥിതിയാണ്‌. അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം എന്തായാലും അവരുടെ നേരിട്ടോ അല്ലാത്തതോ ആയ പിന്തുണയില്ലാതെ ഇത്തരമൊരു ആക്രമണം സാധ്യമാവില്ല. അമേരിക്കയുടെ പിന്തുണയില്ലാതെ ഈ ആക്രമണം നടത്താൻ ഇസ്രയേലിന്‌ ആത്മവിശ്വാസം ലഭിക്കില്ല.
ഇസ്രയേലിന്റെ കൈവശം ആണവായുധങ്ങളുണ്ടെന്നും ഇതര രാജ്യങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്കുപോലും ആണവസാങ്കേതികവിദ്യ വികസിപ്പിക്കുന്നത്‌ തടയാൻ അവർ ശ്രമിക്കുന്നുവെന്നതും പരക്കെ ബോധ്യമുള്ളതാണ്‌. ആണവവിഷയത്തിൽ ഇറാനുമായി കൂടിയാലോചനകൾ നടന്നുവരവെയാണ്‌ ഇപ്പോഴത്തെ ആക്രമണം, ഇത്‌ വിപുലമായ തോതിൽ മേഖല സംഘർഷങ്ങളിലേയ്‌ക്കും പശ്‌ചിമേഷ്യയെ കൂടുതൽ അസ്ഥിരതയിലേയ്‌ക്ക്‌ തള്ളിവിടുന്നതിലേയ്‌ക്കും എത്തിയേക്കാം. 20 മാസമായി പലസ്‌തീനുനേരെ ഇസ്രയേൽ വംശഹത്യ യുദ്ധം നടത്തുകയാണ്‌.

തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ആരെയും ഉന്മൂലനം ചെയ്യാൻ ഇസ്രയേൽ തയ്യാറാകുമെന്ന്‌ ഇറാനുനേരെ നടത്തിയ ആക്രമണത്തോടെ വ്യക്തമായിരിക്കയാണ്‌. ഇസ്രയേലിനെ നിലയ്‌ക്കുനിർത്താൻ ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര സമൂഹം തയ്യാറാകണം. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണമെന്ന്‌ അന്താരാഷ്‌ട്ര സമൂഹത്തോടൊപ്പം ചേർന്ന്‌ ഇന്ത്യൻ സർക്കാരും ആവശ്യപ്പെടണം. യുഎൻ പൊതുസഭയിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച പലസ്‌തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നത്‌ അപലപനീയമാണ്‌. എന്തുംചെയ്യാൻ ഇസ്രയേലിന്‌ ധൈര്യം പകരുന്ന ഇത്തരം നടപടികൾ മേഖലയിൽ സംഘർഷം വർധിപ്പിക്കും. ഇറാനുമായും പലസ്‌തീനുമായും ഇന്ത്യക്കുള്ള ദീർഘകാല ബന്ധം മാനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. ഇസ്രയേലുമായി ബിജെപി സർക്കാരിനുള്ള ഗൂഢബന്ധം അവസാനിപ്പിക്കുകയും പശ്‌ചിമേഷ്യയിൽ നീതിയും സമാധാനവും പുലരാൻ ഇടയാക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.