Skip to main content

മുതിർന്ന കമ്മ്യൂണിസ്റ്റും പാർലമെന്റേറിയനും ട്രേഡ് യൂണിയൻ നേതാവുമായ സ. ബസുദേബ് ആചാര്യയുടെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

മുതിർന്ന കമ്മ്യൂണിസ്റ്റും പാർലമെന്റേറിയനും ട്രേഡ് യൂണിയൻ നേതാവുമായ സ. ബസുദേബ് ആചാര്യയുടെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് ഹൈദരാബാദിൽ വെച്ചായിരുന്നു. 81 വയസ്സായിരുന്നു.

1942 ജൂലൈ 11ന് പുരുളിയയിൽ ജനിച്ച സഖാവ് ആചാര്യ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുത്തതിരുന്നു. സ്കൂൾ അധ്യാപക ജോലി ഉപേക്ഷിച്ച് സിപിഐ എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1981ൽ പുരുളിയ ജില്ലാ കമ്മിറ്റിയിലേക്കും 1985ൽ പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റിയിലേക്കും 2005ൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2018ൽ അദ്ദേഹം കേന്ദ്ര കൺട്രോൾ കമ്മിഷന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സജീവമായിരുന്ന സ. ബസുദേബ് ആചാര്യ പ്രധാനമായും റെയിൽവേ, കൽക്കരി തൊഴിലാളികളുടെ നേതാവായിരുന്നു. സിഐടിയുവിന്റെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ നിരന്തരം ഏറ്റെടുത്ത മികച്ച പാർലമെന്റേറിയൻ കൂടിയായിരുന്ന അദ്ദേഹം 1980 മുതൽ 2009 വരെ ഒമ്പത് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.