Skip to main content

മുതിർന്ന കമ്മ്യൂണിസ്റ്റും പാർലമെന്റേറിയനും ട്രേഡ് യൂണിയൻ നേതാവുമായ സ. ബസുദേബ് ആചാര്യയുടെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

മുതിർന്ന കമ്മ്യൂണിസ്റ്റും പാർലമെന്റേറിയനും ട്രേഡ് യൂണിയൻ നേതാവുമായ സ. ബസുദേബ് ആചാര്യയുടെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് ഹൈദരാബാദിൽ വെച്ചായിരുന്നു. 81 വയസ്സായിരുന്നു.

1942 ജൂലൈ 11ന് പുരുളിയയിൽ ജനിച്ച സഖാവ് ആചാര്യ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുത്തതിരുന്നു. സ്കൂൾ അധ്യാപക ജോലി ഉപേക്ഷിച്ച് സിപിഐ എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1981ൽ പുരുളിയ ജില്ലാ കമ്മിറ്റിയിലേക്കും 1985ൽ പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റിയിലേക്കും 2005ൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2018ൽ അദ്ദേഹം കേന്ദ്ര കൺട്രോൾ കമ്മിഷന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സജീവമായിരുന്ന സ. ബസുദേബ് ആചാര്യ പ്രധാനമായും റെയിൽവേ, കൽക്കരി തൊഴിലാളികളുടെ നേതാവായിരുന്നു. സിഐടിയുവിന്റെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ നിരന്തരം ഏറ്റെടുത്ത മികച്ച പാർലമെന്റേറിയൻ കൂടിയായിരുന്ന അദ്ദേഹം 1980 മുതൽ 2009 വരെ ഒമ്പത് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കണ്ണൂര്‍ വി സി പുനർനിയമനം കനത്ത തിരിച്ചടി ലഭിച്ചത് വസ്തുതകളെ തെറ്റായി അവതരിപ്പിച്ച ഗവർണർക്ക്

സ. പിണറായി വിജയൻ

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നുള്ള പ്രചരണത്തിന് അടിസ്ഥാനവുമില്ല.

ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധം

സ. പി രാജീവ്‌

തനിക്ക്‌ രാഷ്‌ട്രപതിയോടുമാത്രമേ ബാധ്യതയുള്ളൂവെന്ന്‌ പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന ഗവർണറുടെ നിലപാടാണ്‌ പ്രകടമാകുന്നത്. ഇത്‌ ഭരണഘടനാവിരുദ്ധവും കോടതിയെ അവഹേളിക്കലുമാണ്‌. രാഷ്‌ട്രപതിയെടുത്ത തീരുമാനംവരെ റദ്ദാക്കാൻ സുപ്രീംകോടതിക്ക്‌ അധികാരമുണ്ട്‌.

ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭരണഘടന വിരുദ്ധമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. സുപ്രീം കോടതി തള്ളിയിട്ടും ഗവർണർ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സുപ്രീംകോടതിയെ മാനിക്കാൻ ഗവർണർ തയ്യാറാകുന്നില്ല.

കേരളം കെെവരിച്ച നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്

സ. പിണറായി വിജയൻ

കേരളം കെെവരിച്ച നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമികതല ആരോഗ്യ കേന്ദ്രങ്ങളെ 'ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍' എന്ന് പേര് മാറ്റണമെന്നാണ് പുതിയ കേന്ദ്ര നിര്‍ദേശം.