Skip to main content

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.
എന്നാൽ ഫാസിസ്റ്റ് സ്വഭാവങ്ങളുള്ള രാഷ്ട്രീയ സ്വയംസേവക് സംഘിന് ഏറ്റവും വെറുപ്പുള്ള ചരിത്രകാരരിൽ പ്രൊഫസർ പണിക്കരും ഉൾപ്പെടും. അതിനുള്ള കാരണം ചരിത്രം ഉൾപ്പെടെ എല്ലാ ജ്ഞാന വ്യവസ്ഥകളും മതനിരപേക്ഷമായിരിക്കണം എന്ന് അടിയുറച്ച് വിശ്വസിച്ച ചരിത്രപണ്ഡിതനായിരുന്നു പ്രൊഫ. പണിക്കർ എന്നതായിരുന്നു.

1998 ഡിസംബർ അവസാനം ഡൽഹിയിൽ നടന്ന കൺവെൻഷനിൽ അദ്ദേഹം നടത്തിയ "മതനിരപേക്ഷ സാംസ്കാരിക ആക്ഷൻ" എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണത്തിൽ നമ്മുടെ രാജ്യം ചെന്നുപ്പെട്ടുകൊണ്ടിരിക്കുന്ന അപകടാവസ്ഥയെകുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. പുതിയ ഒരു ദശാബ്ദവും ശതാബ്ദവും സാഹസ്രാബ്ദവും പിറവികൊള്ളുവാൻ ഒരു വർഷത്തിൽ ചില്ല്വാനം സമയം മാത്രം ബാക്കി നിൽക്കുമ്പോഴാണ് അത്യന്തം ആപൽക്കരമായ ഒരു ഭാവി നമ്മുടെ രാജ്യത്ത് രൂപപ്പെടാമെന്ന് പ്രൊഫ. പണിക്കർ മാഷ് മുന്നറിയിപ്പ് നൽകിയത്.

ഫാസിസ്റ്റ് പ്രവണതകൾ ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തിന്റെ പ്രവർത്തന പദ്ധതിയായി രൂപം പ്രാപിക്കുന്ന യാഥാർത്ഥ്യം പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടുക മാത്രമല്ല അദ്ദേഹം ചെയ്തത്. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ആഭിമുഖ്യത്തിൽ മനുഷ്യമനസ്സുകളെ ഫാസിസ്റ്റ് പ്രവണതകളിലേക്ക് ആകർഷിക്കുവാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയാനും അതിനെതിരായ സാംസ്കാരിക സമരപരിപാടികൾ സൂക്ഷ്മമായി സംഘടിപ്പിക്കാനും ഒരു കർമ്മ പദ്ധതി തന്നെ അദ്ദേഹം പ്രസ്തുത പ്രഭാഷണത്തിൽ അവതരിപ്പിക്കുന്നുണ്ട്. അഖിലേന്ത്യാ തലത്തിൽ ഒരു സാംസ്കാരിക പ്രസ്ഥാനം രൂപപ്പെടുത്തിയാൽ മാത്രമേ നാട് ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികളെ നേരിടാനും അതിജീവിക്കാനും കഴിയുകയുള്ളൂ എന്ന് ഡൽഹി പ്രഭാഷണത്തിൽ പ്രൊഫ. പണിക്കർ വ്യക്തമാക്കി. (ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "ഫാസിസത്തെയും നവഫാസത്തെയും പറ്റി" എന്ന പ്രബന്ധസമാഹാരത്തിൽ മൂന്നാമതായി മേൽ സൂചിപ്പിച്ച പ്രബന്ധം ഉൾക്കൊള്ളിച്ചിട്ടുണ്ട്).

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും പ്രഗൽഭ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് വെച്ച് നടത്തിയ 'സെക്കുലർ സംസ്കാരത്തിനുവേണ്ടിയുള്ള കൺവെൻഷൻ പ്രൊഫ. പണിക്കരുടെ ആശയമായിരുന്നു.
സാംസ്കാരികമായി ഇടപെടൽ മാത്രം പോരാ; സംസ്കാരത്തിനുള്ളിലുള്ള ഇടപെടലും വളരെ വളരെ പ്രധാനമാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കലയിലും സാഹിത്യത്തിലും എല്ലാമുള്ള മതനിരപേക്ഷവും പുരോഗമന ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിയതുമായ ഇടപെടലുകൾ ആണല്ലോ സാംസ്കാരിക ഇടപെടൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ സംസ്കാരത്തിനുള്ളിലുള്ള ഇടപെടൽ കലയിലും സാഹിത്യത്തിലും പുതിയ ബദലുകൾ ആവിഷ്കരിക്കുക മാത്രമല്ല മനുഷ്യജീവിതത്തിൽ തന്നെ പുതിയ ജീവിതപാഠങ്ങൾ രൂപപ്പെടുത്തുവാനും ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളിലും ഉപേക്ഷിക്കേണ്ടവയെ വേണ്ടെന്നു വയ്ക്കാനുമുള്ള സക്രിയമായ ഇടപെടലുകളാണ്. സാംസ്കാരിക പ്രവർത്തനങ്ങളെ ഇത്തരത്തിൽ സൂക്ഷ്മമായി സമീപിക്കാൻ പ്രൊഫ. പണിക്കരെ പോലെ അധികമാളുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശൂന്യത നമ്മെ എന്നും അസ്വസ്ഥതപ്പെടുത്തുന്നു.

 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.