Skip to main content

നോട്ടുനിരോധനത്തെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻ കഴിയില്ല തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കോടതി ഒരുവിധത്തിലും അനുകൂലിച്ചില്ല

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________

സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച്‌ 2016ലെ നോട്ടുനിരോധനത്തെക്കുറിച്ച്‌ പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻ കഴിയില്ല.

ഈ തീരുമാനമെടുക്കാൻ കേന്ദ്രത്തിന്‌ അവകാശമുണ്ടെന്നും അത്‌ 1934ലെ റിസർവ്‌ ബാങ്ക്‌ നിയമത്തിന്റെ 26(2) അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും ഭരണഘടന ബെഞ്ച്‌ ഭൂരിപക്ഷവിധിയിൽ പറഞ്ഞു. അതേസമയം, നോട്ട്‌ നിരോധനത്തിന്‌ നടപടി സ്വീകരിക്കാൻ റിസർവ്‌ ബാങ്കാണ്‌ കേന്ദ്രത്തോട്‌ ശുപാർശ ചെയ്യേണ്ടതെന്ന്‌ ബെഞ്ചിലെ ഒരു ജഡ്‌ജ്‌ ഭിന്നവിധിയിൽ ചൂണ്ടിക്കാട്ടി. ഈ കേസിൽ കേന്ദ്രം തീരുമാനമെടുത്ത ശേഷം റിസർവ്‌ ബാങ്കിന്റെ അഭിപ്രായം തേടുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ട്‌ തീരുമാനം നടപ്പാക്കുംമുമ്പേ പാർലമെന്റിന്റെ അംഗീകാരം വാങ്ങണമായിരുന്നു.

നോട്ട്‌ നിരോധനത്തിന്‌ അതിന്റെ ലക്ഷ്യങ്ങളുമായി ‘യുക്തിസഹമായ ബന്ധം’ ഉണ്ടായിരുന്നെന്നും എന്നാൽ ‘ലക്ഷ്യം നേടിയോ ഇല്ലയോ എന്നത്‌ പ്രസക്തമല്ലെന്നും’ ഭൂരിപക്ഷവിധിയിൽ പറയുന്നു.

അതായത്‌ ഇത്തരം തീരുമാനമെടുക്കാനുള്ള സർക്കാരിന്റെ നിയമപരമായ അവകാശത്തെ അംഗീകരിക്കുമ്പോൾ തന്നെ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. രാജ്യത്തെ കോടിക്കണക്കിന്‌ പേർക്ക്‌ തൊഴിൽ നൽകുന്ന അനൗപചാരിക സമ്പദ്‌ഘടനയെ നോട്ട്‌ നിരോധനം തകർത്തു. ജനകോടികളുടെ ജീവിതമാർഗമായ ചെറുകിട സംരംഭ, വ്യവസായ മേഖലകളെ തളർത്തി. തീരുമാനം നടപ്പാക്കി ഒരു മാസത്തിനകം 82 പേർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടതായാണ്‌ റിപ്പോർട്ട്‌.

വിനാശകരമായ ഈ തീരുമാനത്തിന്റെ ലക്ഷ്യങ്ങളായി അവകാശപ്പെട്ട കള്ളപ്പണം പിടിച്ചെടുക്കൽ, വിദേശ ബാങ്കുകളിൽനിന്ന്‌ അനധികൃത നിക്ഷേപം തിരിച്ചുകൊണ്ടുവരൽ, കള്ളനോട്ടുകൾ അവസാനിപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്ക്‌ പണം കിട്ടുന്നത്‌ അവസാനിപ്പിക്കൽ, അഴിമതിയും സമ്പദ്‌ഘടനയിൽനോട്ടുകളുടെ പ്രചാരവും കുറയ്‌ക്കൽ എന്നിവയൊന്നും നേടാനായില്ല. മാത്രമല്ല, നോട്ട്‌ നിരോധിച്ചപ്പോൾ രാജ്യത്ത്‌ പ്രചാരത്തിലുണ്ടായിരുന്നത്‌ 17.7 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നെങ്കിൽ ഇപ്പോൾ ഇത്‌ 30.88 ലക്ഷം കോടി രൂപയായി ഉയർന്നു(72 ശതമാനം വർധന)വെന്ന്‌ റിസർവ്‌ ബാങ്ക്‌ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ഇത്തരം തീരുമാനമെടുക്കാൻ സർക്കാരിന്‌ അവകാശമുണ്ടെന്ന്‌ മാത്രമാണ്‌ സുപ്രീം കോടതി പറഞ്ഞത്‌. തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കോടതി ഒരുവിധത്തിലും അനുകൂലിച്ചില്ല.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.