Skip to main content

എൽഡിഎഫ് സർക്കാരിന്റെ നിച്ഛയദാർഢ്യത്തോടെയുള്ള ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ദേശീയപാത ഉണ്ടാകുമായിരുന്നില്ല

വലതുപക്ഷ മാധ്യമങ്ങളും കേരളത്തിലെ പ്രതിപക്ഷ രാഷ്‌ട്രീയ പാർടികളോട്‌ ചേർന്ന്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്കുമെതിരായി വലിയ രീതിയിലുള്ള നുണ പ്രചരണങ്ങളാണ്‌ കെട്ടഴിച്ചു വിടുന്നത്‌. അതിനുള്ള ഏറ്റവും ഒടുവിലുത്തെ ഉദ്ദാഹരണമാണ്‌ ദേശീയ പാത66 ലെ പ്രശ്നങ്ങളിൽ സ്വീകരിച്ച നിലപാടുകൾ. എൻഎച്ച്‌66 ൽ ചില ഇടത്ത് പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ അത് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്‌. കേന്ദ്രത്തിനാണ് നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്തം. ഭൂമി ഏറ്റെടുക്കൽ മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തു കൊടുത്തത്. ഉമ്മൻ ചാണ്ടി സർക്കാർ പൂർണമായി ഉപേക്ഷിച്ചതാണ് ദേശീയ പാത വികസനം. എന്നാൽ ഇതിന്റെ നിർമാണത്തിനുള്ള എല്ലാ സഹായവും കേന്ദ്രത്തിന്‌ കേരളം ചെയ്‌തുകൊടുത്തിട്ടുണ്ട്‌. അതിനാൽ തന്നെ ഇടതുപക്ഷ സർക്കാർ ഇല്ലെങ്കിൽ ദേശീയ പാത ഇല്ല. ഇപ്പോൾ കേന്ദ്രം നിർമാണ ചുമതലയുള്ള കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയാണ്‌. ഈ പട്ടികയിൽ ബിജെപിയ്ക്ക്‌ വലിയ തുക ഇലക്ട്രൽ ബോണ്ട് നൽകിയ കമ്പനികൾ വരെ ഉൾപ്പെട്ടിട്ടുണ്ട്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി.

നവകേരള നിർമ്മാണം പൂർത്തീകരിക്കാൻ, അതിജീവനത്തിന്റെയൂം വികസനത്തിന്റെയും തുടർയാത്രയ്ക്ക് കരുത്തേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു

സ. പിണറായി വിജയൻ

നമ്മുടെ നാട് നവകേരള നിർമ്മിതിയുടെ പൂർത്തീകരണത്തിലേക്ക് കരുത്തോടെ മുന്നേറുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങൾക്ക് മുന്നിൽ ഇന്ന് സമർപ്പിച്ചു.

സി‌പി‌ഐ എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം, സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.