Skip to main content

പാവപ്പെട്ടവരെ ചൂഷണം ചെയ്‌തുകൊണ്ട് ധനികരെ കൂടുതൽ സമ്പന്നരാക്കുന്ന മോദിയുടെ ‘വികസന മോഡൽ’

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________

രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന മോദിസർക്കാരിന്റെ ഭരണകാലത്തെ സമ്പദ്‌ഘടനയുടെ ഇരുണ്ട ചിത്രം നൽകുന്ന ഇടക്കാല ബജറ്റാണ്‌ കേന്ദ്രധനമന്ത്രി അവതരിപ്പിച്ചത്. സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കിത്തീർക്കുന്ന വികസന കാഴ്ചപ്പാടാണ് മോദിസർക്കാരിന്റേത്‌. 2024-25ലെ ബജറ്റ് 2024 പൊതുതിരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കുന്ന സർക്കാരിൻ്റെയും പാർലമെൻ്റിൻ്റെയും ഉത്തരവാദിത്തമാണെങ്കിലും 2023-24ലെ പുതുക്കിയ കണക്കുകൾ യാഥാർഥ്യത്തെ തുറന്നുകാട്ടുന്നു.

കേന്ദ്രസർക്കാരിന്റെ വരുമാനം 2023–24ൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 13.3 ശതമാനം വർധിച്ചുവെങ്കിലും ധനക്കമ്മി കുറച്ചുകാണിക്കാൻ ചെലവുകൾ ബജറ്റ്‌ വിഹിതത്തെക്കാൾ ചുരുക്കി. ചെലവുകളിലെ വളർച്ച ഏഴ്‌ ശതമാനം മാത്രമാണ്‌. സാമ്പത്തിക വളർച്ച 8.9 ശതമാനം പ്രതീക്ഷിക്കുമ്പോഴാണിത്‌. സർക്കാർ സംവിധാനത്തിന്റെ ഭരണനിർവ്വഹണ ചിലവ്‌ ബജറ്റ്‌ വിഹിതത്തെക്കാൾ കൂടുകയും ചെയ്‌തു. ക്ഷേമപദ്ധതികളുടെയും മൂലധന നിക്ഷേപത്തിന്റെയും വിഹിതം വെട്ടിക്കുറച്ചാണ്‌ മൊത്തം ചെലവ്‌ കുറച്ചത്‌ എന്നതാണ് ഇത് കാണിക്കുന്നത്. സാമ്പത്തിക വളർച്ചയെയും സമ്പദ്‌ഘടനയുടെ അടിസ്ഥാനഘടകങ്ങളെയും ഇത്‌ പ്രതികൂലമായി ബാധിക്കും.

കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, പിഎം കൃഷി സിഞ്ചായ് യോജന, എസ്‌സി, എസ്ടി, മറ്റ് വിഭാഗങ്ങൾക്കുള്ള അംബ്രല്ല സ്കീമുകൾ തുടങ്ങിയ നിരവധി ഇനങ്ങളിലെ ചെലവുകൾ ബജറ്റിൽ കണക്കാക്കിയതിനേക്കാൾ കുറവാണ്. പിഎം ആവാസ് യോജന, പിഎം ഗ്രാം സഡക് യോജന, പിഎം പോഷൻ എന്നിവയുടെ പുതുക്കിയ ചെലവുകൾ ബജറ്റിൽ കണക്കാക്കിയതിനേക്കാൾ കുറവാണെന്ന് മാത്രമല്ല, 2022-23ൽ അനുവദിച്ചതിലും കുറവാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികളിലടക്കം ഇതെ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. വളം സബ്സിഡി, ഭക്ഷ്യ സബ്‌സിഡി, തൊഴിലുറപ്പ് പദ്ധതി, നഗരവികസനം ഉൾപ്പടെയുള്ളവയിലും ഇതു തന്നെയാണ് സ്ഥിതി. 2022-23നെ അപേക്ഷിച്ച് 2023-24ൽ ഭക്ഷ്യ സബ്‌സിഡി 60,470 കോടി രൂപ വെട്ടിക്കുറയ്ക്കപ്പെട്ടപ്പോൾ വളം സബ്‌സിഡിയിൽ 62,445 കോടി രൂപയുടെ കുറവുവന്നു. 2023-24ൽ തൊഴിലുറപ്പ് പദ്ധതിയിൽ ചിലവഴിച്ചത് മുൻവർഷത്തേക്കാൾ 4,806 കോടി രൂപ കുറവാണ്. ഗ്രാമവികസനത്തിനായുള്ള തുകയിലും സംസ്ഥാനങ്ങളിലേക്കുള്ള കൈമാറ്റങ്ങളിലും മാറ്റമില്ലെങ്കിലും വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ ഫലത്തിൽ വെട്ടിക്കുറവാണ് സംഭവിച്ചിട്ടുള്ളത്. മൂലധനച്ചെലവുകൾക്കായി നൽകുന്ന വായ്പകൾ ജിഎസ്ടി നഷ്ടപരിഹാരത്തിനു പകരം നേരത്തെ നൽകിയ വായ്പകളേക്കാൾ വളരെ കുറഞ്ഞ തുകയായതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ ഞെരുക്കത്തിലാകും.

കേന്ദ്രസർക്കാരിന്റെ ചെലവ് കുറയ്ക്കലും വരുമാനം 'വർധിപ്പിക്കലും' നടന്നത് അതിദുർബലമായ സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തിലാണ്. 2023-24ൽ പണപ്പെരുപ്പ നിരക്ക് 1.6 ശതമാനത്തിലോട്ട് ഇടിഞ്ഞുവെന്ന കപട കണക്കിന്റെ അടിസ്ഥാനത്തിലാണ് അതേ കാലയളവിൽ പണപ്പെരുപ്പം കണക്കിലെടുത്തുകൊണ്ടുള്ള 'യഥാർത്ഥ' വളർച്ചാനിരക്ക് 7.3 ശതമാനമാണെന്ന അടിസ്ഥാനരഹിതമായ വാദം ഉന്നയിക്കപ്പെടുന്നത്. ഉപഭോക്തൃ വിലസൂചിക പ്രകാരം പണപ്പെരുപ്പം 6 ശതമാനവും ഭക്ഷ്യ വിലക്കയറ്റത്തോത് 10 ശതമാനവുമാണെന്ന കണക്ക് ഇതിന് വിരുദ്ധമാണ്. വിലക്കയറ്റം തടയാൻ ലക്ഷ്യമിട്ട് 2023 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയിരിക്കുകയാണ് എന്നത് ഇന്ത്യയിലെ പണപ്പെരുപ്പത്തിൻ്റെ യഥാർത്ഥ സ്ഥിതി തുറന്നുകാട്ടുന്നു.

സാമ്പത്തിക വളർച്ച മന്ദഗതിയിലാണെങ്കിലും, ആ വളർച്ചയുടെ ഗുണമടക്കം വൻകിട കുത്തകൾക്കും സമ്പന്നർക്കുമാണ് ലഭിക്കുക എന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തിയിരിക്കുകയാണ്. കോർപ്പറേറ്റ് നികുതികളിൽ നിന്നും ആദായനികുതികളിൽ നിന്നുമുള്ള വരുമാനം കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഗണ്യമായി കുതിച്ചുയർന്നത് നികുതി നിരക്ക് ഉയർന്നതുകൊണ്ടല്ല, മറിച്ച് മൊത്തം വരുമാനത്തിൽ സമ്പന്നരുടെ വരുമാനത്തിന്റെ പങ്ക് വർധിച്ചു എന്ന യാഥാർഥ്യമാണ്. ഇതാണ് ‘കെ ആകൃതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ’ അഥവാ
ജോലിഭാരം വർധിച്ചുവരുമ്പോഴും കുറഞ്ഞ വേതനം സ്വീകരിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്ന ‘വികസനം’.

സംമ്പത്തിക വളർച്ചയിൽ തൊഴിലാളികളെ പങ്കാളികളാക്കി ‘സാമൂഹികനീതി’ ഉറപ്പുവരുത്തുമെന്ന മോദിസർക്കാർ അഴിച്ചുവിടുന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ഈ ഇടക്കാല ബജറ്റ്‌ തുറന്നുകാട്ടുന്നു. കുത്തകമുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും ഞെരുക്കുന്ന മോദിസർക്കാരിന്റെ 'വികസന മെഡലാണ്' ഈ ബജറ്റും മുന്നോട്ടുവെക്കുന്നത്. 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.