Skip to main content

മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ പൊതുസുരക്ഷാബിൽ ജനാധിപത്യ അവകാശങ്ങൾക്ക്‌ നേരെയുള്ള കടന്നാക്രമണമാണ്

മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ പൊതുസുരക്ഷാബിൽ ജനാധിപത്യ അവകാശങ്ങൾക്ക്‌ നേരെയുള്ള കടന്നാക്രമണമാണ്. വിയോജിപ്പുകളും വിമർശനങ്ങളും ഉന്നയിക്കുന്ന ആരെയും രാജ്യദ്രോഹിയാക്കി മുദ്ര കുത്താനുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്‌. ‘തീവ്ര ഇടതുപക്ഷ ശക്തികൾ’ എന്നാൽ എന്താണെന്ന കൃത്യമായ നിർവചനം ബില്ലിലില്ല. പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള ആയുധമായി ബിൽ മാറാൻ വലിയ സാധ്യതയുണ്ട്‌. ജനാധിപത്യവിരുദ്ധ ഈ ബില്ലിനെതിരെ പ്രക്ഷോഭങ്ങൾ നടത്തണം. വർഷകാലസമ്മേളനത്തിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ആണവനിയമഭേദഗതികളെ സിപിഐ എം എതിർക്കും. അമേരിക്കയുടെയും മറ്റ്‌ വിദേശരാജ്യങ്ങളുടെയും സ്വകാര്യകോർപറേറ്റുകൾക്ക്‌ രാജ്യത്തിന്റെ ആണവമേഖല തീറെഴുതാനാണ്‌ ഭേദഗതികൾ. ധാതുസമ്പത്ത്‌ കോർപറേറ്റുകൾക്ക്‌ ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്ന മൈൻസ്‌ ആൻഡ്‌ മിനറൽസ്‌ ആക്‌റ്റ്‌ ഭേദഗതിയെയും പാർടി ശക്തമായി ചെറുക്കും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.