Skip to main content

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണം

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണം. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകണം. യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും എതിരെ നിലകൊള്ളണം. ഇസ്രയേൽ ​ഗാസയിൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു. ഇസ്രയേലി ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കുകയും വെടിനിർത്തൽ നടപ്പിലാക്കുകയും വേണം. 2025 ഏപ്രിലിൽ മാത്രം ഗാസയിൽ ഇസ്രയേൽ​ നടത്തിയ വ്യോമ, കര ആക്രമണങ്ങളിൽ 2,037 പലസ്തീനികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 200ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ 7 മുതൽ ആകെ 53,384 പലസ്തീൻകാരാണ് ​ഗാസയിൽ ഇസ്രയേൽ വംശഹത്യയിൽ കൊല്ലപ്പെട്ടത്. അതിൽ 94 ശതമാനവും സാധാരണക്കാരാണ്. 51 ശതമാനം കുട്ടികളും 16 ശതമാനം സ്ത്രീകളും 8 ശതമാനം വയോധികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

മാനുഷിക സഹായമെത്തിക്കുന്ന ട്രക്കുകളുടെ പ്രവേശനം രണ്ട് മാസത്തിലേറെയായി നിഷേധിച്ചതിന് ശേഷം നാമമാത്രമായ സഹായങ്ങൾ മാത്രം ഗാസയിലേക്ക് പ്രവേശിക്കാനാണ് ഇസ്രയേൽ ഇപ്പോൾ അനുവദിച്ചത്. കടുത്ത പട്ടിണിയിലാണ് ​ഗാസയെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ പിന്തുണയോടെ ഗാസ മുനമ്പ് പൂർണമായി അധീനതയിലാക്കുന്നതിനെപ്പറ്റിയാണ് ഇസ്രയേൽ സംസാരിക്കുന്നത്. ​പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം ആവർത്തിക്കുന്നതായും 1967 ന് മുമ്പുള്ള അതിർത്തികളും കിഴക്കൻ ജറുസലേം തലസ്ഥാനവുമായുള്ള ഒരു പലസ്തീൻ രാഷ്ട്രം എന്ന ന്യായമായ ആവശ്യത്തിനൊപ്പം നിൽക്കുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.