Skip to main content

സഖാവ് അഴീക്കോടൻ ദിനം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________________
സഖാവ് അഴീക്കോടൻ രാഘവന്റെ അമ്പത്തൊന്നാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിക്കുക. 1972 സെപ്റ്റംബർ 23നാണ് കോൺഗ്രസ് പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്‌മുഖമണിഞ്ഞ ഒരു സംഘം സഖാവിനെ അരുംകൊല ചെയ്തത്.

കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാനും നയിക്കാനും സുപ്രധാന പങ്കാണ് അഴീക്കോടൻ രാഘവൻ വഹിച്ചത്‌. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കൊലചെയ്യപ്പെട്ട ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായും ഇടതുമുന്നണി കൺവീനറായും അഴീക്കോടൻ പ്രവർത്തിച്ചു. പാർടിയിൽ ഉയർന്നുവന്ന ഇടത് തീവ്രവാദ നിലപാടുകൾക്കെതിരെയും വലതു പരിഷ്കരണവാദത്തിനെതിരെയും പൊരുതി. ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും മുന്നോട്ടുനയിച്ചു.

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ ഇല്ലാതാക്കി പകരം ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനാണ്‌ സംഘപരിവാർ നിയന്ത്രിക്കുന്ന മോദി ഭരണം ഇന്ന് ശ്രമിക്കുന്നത്‌. ജനതയെ വർഗീയമായി വേർതിരിച്ചും തമ്മിലടിപ്പിച്ചും സംഘർഷഭരിതമാക്കി നേട്ടം കൊയ്യുകയാണ്‌ കേന്ദ്രഭരണകക്ഷി. പ്രതിപക്ഷ പാർടികളെ അടിച്ചമർത്തിയും പ്രതിഷേധസ്വരങ്ങൾ ഇല്ലാതാക്കിയും രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ്‌ ബിജെപി കൊണ്ടുപോകുന്നത്‌. ജനാധിപത്യവും മനുഷ്യാവകാശവും നിഷേധിച്ച് മതരാഷ്‌ട്രം സ്ഥാപിക്കുകയാണ്‌ സംഘപരിവാർ അജൻഡ. വിലക്കയറ്റവും തൊഴിലില്ലായ്‌മയും അരക്ഷിതാവസ്ഥയും കൊണ്ട്‌ ജനജീവിതം ദുസ്സഹമായിട്ടും കോർപറേറ്റുകൾക്കായി പ്രവർത്തിക്കുന്ന എൻഡിഎ ഭരണം അവസാനിപ്പിച്ച്‌ ജനാധിപത്യം പുനഃസ്ഥാപിക്കാൻ യോജിച്ച പോരാട്ടം അനിവാര്യമാണ്‌.

ജനക്ഷേമ ഭരണം നടത്തുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്ര സർക്കാർ. ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്താൻ അഴീക്കോടന്റെ സ്‌മരണ നമുക്ക് കരുത്തേകും. പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങൾ ചേർന്നും മുഴുവൻ പാർടി ഘടകങ്ങളും അഴീക്കോടൻ ദിനം ആചരിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.