Skip to main content

ഫിഷറീസ് മന്ത്രിക്ക്കഴിവില്ലെന്ന് വരുത്തിതീർക്കുന്ന രീതിയിൽ വനം മന്ത്രിയുടെ ഇടപെടൽ ശരിയായില്ല

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഫിഷറീസ് മന്ത്രിക്ക് ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ കഴിവില്ലെന്ന് വരുത്തിതീർക്കുന്ന രീതിയിൽ ഷിബു ബേബി ജോണിന്റെ ഇടപെടലുണ്ടായത് ശരിയായില്ല. സ്വന്തം മുന്നണിയിലെ ഒരു മന്ത്രി തന്നെ സഹപ്രവർത്തകനെ അപമാനിക്കാൻ ശ്രമിച്ചത് ശരിയായില്ലെന്നും, ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു മന്ത്രി അതേ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. സഭയിൽ ഇത്തരം കാര്യങ്ങൾ പാടുണ്ടോ? മുൻപ് മറ്റ് മന്ത്രിമാർ ഇടപെട്ടിട്ടുണ്ടെങ്കിൽ തന്നെ, സംസാരിച്ചുകൊണ്ടിരുന്നയാൾ പറഞ്ഞു നിർത്തിയ ശേഷമാണ് അവർ സംസാരിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ ഉണ്ടായത് അതല്ല. ഫിഷറീസ് മന്ത്രി കഴിവുറ്റ ആളാണെന്നാണ് അഭിപ്രായം. എന്നാൽ നേരത്തെ മന്ത്രിയായിരുന്ന ഒരാൾ പുതിയതായി വന്ന മന്ത്രിക്ക് കഴിവില്ലെന്ന് സ്ഥാപിക്കുന്ന രീതിയിലാണ് ഇടപെട്ടതെന്നുമാണ് താൻ ഉദ്ദേശിച്ചത്. മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങളാണ്. മുഖ്യമന്ത്രി ഏതു രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചാലും നമ്മുടെ കടലിന്റെ മക്കൾ കടുത്ത ആശങ്കയിലാണ്, തങ്ങൾക്ക് കടൽ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് അവർക്കുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.