Skip to main content

പ്രതിഷേധത്തെ മറയാക്കി മന്ത്രിയെ ആക്രമിക്കുന്ന രീതി ജനാധിപത്യ കേരളത്തിന്‌ അപമാനമാണ്‌

പ്രതിഷേധത്തെ മറയാക്കി മന്ത്രിയെ ആക്രമിക്കുന്ന രീതി ജനാധിപത്യ കേരളത്തിന്‌ അപമാനമാണ്‌. സര്‍വ്വേകളും, കനഗോലു തന്ത്രവും പരാജയപ്പെടുമ്പോള്‍ വിഭ്രാന്തിയിലാകുന്ന പ്രതിപക്ഷത്തെയാണ്‌ കാണാനാകുന്നത്‌. മന്ത്രി വീണാ ജോര്‍ജിന്‌ നേരെയുള്ള കെ.എസ്‌.യു ആക്രമണം ഇത്തരം വിഭ്രാന്തിയുടെ ഫലമാണ്‌. ഇതില്‍ ജനാധിപത്യ കേരളമാകെ പ്രതിഷേധിക്കണം.

കേരളത്തിന്റെ ആരോഗ്യ മേഖലയിലുണ്ടായ മാറ്റം ലോകമാകെ അംഗീകരിക്കുന്നതാണ്‌. സാധാരണക്കാരായ രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന്‌ ഓടിച്ച ഇരുണ്ട കാലമായിരുന്നു യു.ഡി.എഫിന്റേത്‌. അത്‌ ഓര്‍മിപ്പിക്കുന്ന ഒരുപാട്‌ വാര്‍ത്തകളും ദൃശ്യങ്ങളും ഇപ്പോഴും സമൂഹത്തിന്‌ മുമ്പാകെയുണ്ട്‌. തകറന്നുവീഴാറായ കെട്ടിടങ്ങളും ഡോക്ടര്‍മാരും ജീവനക്കാരും പനിക്കുള്ള മരുന്നുപോലുമില്ലാത്ത സ്ഥിതിയുമായിരുന്നു അക്കാലത്ത്‌. അതൊന്നും കേരളം മറക്കില്ല. ആ ഇരുണ്ട കാലത്ത്‌ നിന്ന്‌ കേരളത്തിലെ ആരോഗ്യമേഖലയെ രക്ഷിച്ച്‌ ഇന്നുകാണുന്ന അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടാക്കിയത്‌ ഇക്കഴിഞ്ഞ പത്ത്‌ വര്‍ഷക്കാലംകൊണ്ടാണ്‌. ഈ അഞ്ച്‌ വര്‍ഷം കേരളത്തിലെ ആരോഗ്യ മേഖലയെ നയിച്ച വീണാ ജോര്‍ജിനെ ഈ നാട്ടിലെ സാധാരണക്കാരുള്‍പെടെയുള്ള ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌. അതിനാലാണ്‌ ആരോഗ്യ മേഖലയ്‌ക്കും വകുപ്പിന്‌ നേതൃത്വം നല്‍കുന്ന മന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയും എന്നിട്ട്‌ അതില്‍ തെല്ലും കുറ്റബോധമില്ലാതെ നുണ പറയുകയും ചെയ്യുന്നത്‌. മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി റീത്ത്‌ വച്ചതിനെയും കോണ്‍ഗ്രസ്‌ നേതൃത്വം ന്യായീകരിച്ചു. ഇതിെന സമരമെന്ന്‌ വിശേഷിപ്പിക്കാന്‍ കഴിയില്ല. ഇത്തരം സമരാഭാസങ്ങള്‍ അവസാനിപ്പിക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇനിയൊരു വിജയമുണ്ടാകില്ല എന്ന തിരിച്ചറിവാണ്‌ ഈ അക്രമത്തിനെല്ലാം കാരണം. മാന്യമായും ജനാധിപത്യപരമായും രാഷ്ട്രീയപ്രവര്‍ത്തനം നടത്തണം. ആദ്യം വസ്‌തുതകളുടെ പിന്‍ബലമില്ലാതെ നുണ പ്രചരിപ്പിക്കുക, പിന്നെ സമരമെന്ന പേരില്‍ ആക്രമിക്കുക. ഈ ശൈലി തിരുത്താന്‍ കോണ്‍ഗ്രസ്‌ തയ്യാറാകണം.

 

കൂടുതൽ ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.