Skip to main content

യുഡിഎഫ് പ്രകടനപത്രികയിലെ വാർഡ് അടിസ്ഥാനത്തിലുള്ള വികസന ഫണ്ട് അനുചിതമായ പരിഷ്ക്കാരം

“എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ട്” എന്നതാണ് യുഡിഎഫ് മാനിഫെസ്റ്റോയിലെ നൂതന മുദ്രാവാക്യം.
അരുത്! കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്ന് ഫണ്ടിന്റെ വാർഡ് അടിസ്ഥാനത്തിലുള്ള പങ്ക് വയ്പ്പാണ്. ജനകീയാസൂത്രണത്തിനു തുടക്കം മുതൽ ജനപ്രതിനിധികളെയും ജനങ്ങളെയും ഇതിനെതിരെ ബോധവൽക്കരിക്കുന്നതിനു ഒട്ടേറെ പ്രയത്നം ചിലവഴിച്ചിട്ടുണ്ട്. വാർഡ് അടിസ്ഥാനത്തിലല്ല പഞ്ചായത്തിനെ ഒരു യൂണിറ്റായി കണ്ടുകൊണ്ടുള്ള സമഗ്രമായ ആസൂത്രണമാണ് വേണ്ടത്.
വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് വാർഡ് അടിസ്ഥാനത്തിലുള്ള വീതംവെപ്പിലൂടെയല്ല. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായവരെ കണ്ടെത്തുകയാണ് വേണ്ടത്. ചില വാർഡുകളിൽ കൂടുതലും മറ്റു ചിലയിടങ്ങളിൽ കുറവുമാവാം. ഈയൊരു രീതിയാണ് ഭവന നിർമ്മാണം, കാർഷികാനുകൂല്യങ്ങൾ, സംരംഭകത്വ വികസനം, തുടങ്ങിയവയ്‌ക്കെല്ലാം അവലംബിക്കുന്നത്.
റോഡ് പോലുള്ള പൊതു സൗകര്യങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. റോഡിനുള്ള പണം വാർഡ് അടിസ്ഥാനത്തിൽ വീതം വയ്ക്കാതെ മുൻഗണന ക്രമത്തിൽ പുനരുദ്ധരിക്കേണ്ടതോ, പുതിയതായി നിർമ്മിക്കേണ്ടതോ ആയ റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കി നടപ്പാക്കുകയാണ് വേണ്ടത്. അഞ്ചു വർഷമാവുമ്പോഴേക്കും എല്ലാ വാർഡുകളിലും മുൻഗണനാക്രമത്തിൽ റോഡ് പ്രവർത്തികൾ നടക്കും. റോഡ് നിർമ്മാണത്തിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വാർഡ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് നടക്കുന്നത്. യുഡിഎഫ് ഇനി ഈ ഒരു വികല ആസൂത്രണ രീതിയെ വ്യവസ്ഥാപിതമാക്കുവാൻ പോവുകയാണ്.
അപൂർവ്വം ചില തദ്ദേശഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് കാലത്തെന്നപ്പോലെ കക്ഷി രാഷ്ട്രീയത്തിനടിസ്ഥാനത്തിലുള്ള ചേരിതിരിവും ഏറ്റുമുട്ടലും സ്ഥിരമാവാറുണ്ട്. എന്നാൽ മഹാഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും ഒരു സമവായത്തിനടിസ്ഥാനത്തിലാണ് വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നത്. അതാണ് വേണ്ടതും. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ ആനുപാതിക വ്യവസ്ഥകളും ഇതിനു സഹായകരമാണ്.
ഈ ഒരു പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാർഡ് അടിസ്ഥാനത്തിലുള്ള വികസന ഫണ്ട് തികച്ചും അനുചിതമായ ഒരു പരിഷ്ക്കാരമായി മാറുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.