Skip to main content

സർക്കാർ സേവനങ്ങളുടെ ഏകീകൃത ഓൺലൈൻ പോർട്ടൽ ഒരുങ്ങുന്നു

സർക്കാർ ഓൺലൈൻ സേവനങ്ങൾ ഒരു കുടക്കീഴിലാക്കാൻ കേരളം ഒരുങ്ങുന്നു. ‘ഡിജിറ്റൽ കേരള ആർകിടെക്‌ചർ’ പദ്ധതിക്ക്‌ കീഴിൽ യുഎസ്‌ഡിപി (യൂണിഫൈഡ്‌ സർവീസ്‌ ഡെലിവറി പ്ലാറ്റ്‌ഫോം) വികസിപ്പിക്കാൻ ഐടി മിഷന്‌ അനുമതി ലഭിച്ചു. സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾക്കായി വിവിധ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഏകീകൃത പോർട്ടലിന്‌ രൂപം നൽകുന്നത്‌. വെബ്‌പോർട്ടൽ വഴിയും മൊബൈൽ ആപ്‌ മുഖേനയും ഓൺലൈൻ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലെത്തും.

സംസ്ഥാന സർക്കാർ 2017ൽ പ്രഖ്യാപിച്ച ഐടി നയത്തിന്റെ ഭാഗമായാണ്‌ ഡിജിറ്റൽ കേരള ആർകിടെക്‌ചർ പദ്ധതിക്ക്‌ രൂപം നൽകിയത്‌. സർക്കാർ സേവനങ്ങളെല്ലാം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തിക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ 81 വകുപ്പുകളുടെ 900ലധികം സേവനങ്ങൾ ഇ സേവനം പോർട്ടലിൽ ലഭ്യമാണ്‌. ഇ ഡിസ്‌ട്രിക്‌റ്റ്‌, കെ സ്മാർട്ട്‌ എന്നിവയിലൂടെ പ്രധാന സർട്ടിഫിക്കറ്റുകളുടെ വിതരണവും ഓൺലൈനിലേക്ക്‌ മാറിയിരുന്നു. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പരിഷ്‌കാരത്തിന്റെ ഭാഗമായി സംരംഭകർക്കായി എല്ലാ സേവനങ്ങളും കെ സ്വിഫ്‌റ്റ്‌ മുഖേനയും ഓൺലൈനാക്കിയിട്ടുണ്ട്‌.

അതത്‌ വെബ്‌സൈറ്റുകളെ ആശ്രയിച്ചാലേ ഈ സേവനങ്ങളെല്ലാം ലഭ്യമാകൂവെന്ന ന്യൂനത ഏകീകൃത പോർട്ടൽ വരുന്നതോടെ പരിഹരിക്കപ്പെടും. ആപ്ലിക്കേഷൻ ട്രാക്കിങ്‌, ഡിജി ലോക്കർ, നോട്ടിഫിക്കേഷനുകൾ, എസ്‌എംഎസ്‌ സൗകര്യം, വിവിധ ബില്ലുകൾ അടയ്‌ക്കാനുള്ള സംവിധാനം എന്നിവയെല്ലാം യുഎസ്‌ഡിപി പോർട്ടലിന്റെ ഭാഗമായുണ്ടാകും. പൊതുജനങ്ങൾക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന സേവനങ്ങളാണ്‌ ആദ്യഘട്ടത്തിൽ യുഎസ്‌ഡിപിയിലുണ്ടാവുക. ഗവൺമെന്റ്‌ ടു ഗവൺമെന്റ്‌, ബിസിനസ്‌ ടു ബിസിനസ്‌ സേവനങ്ങൾ ഒന്നാംഘട്ടത്തിൽ ഉൾപ്പടുത്തിയിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.