Skip to main content

സർക്കാർ സേവനങ്ങളുടെ ഏകീകൃത ഓൺലൈൻ പോർട്ടൽ ഒരുങ്ങുന്നു

സർക്കാർ ഓൺലൈൻ സേവനങ്ങൾ ഒരു കുടക്കീഴിലാക്കാൻ കേരളം ഒരുങ്ങുന്നു. ‘ഡിജിറ്റൽ കേരള ആർകിടെക്‌ചർ’ പദ്ധതിക്ക്‌ കീഴിൽ യുഎസ്‌ഡിപി (യൂണിഫൈഡ്‌ സർവീസ്‌ ഡെലിവറി പ്ലാറ്റ്‌ഫോം) വികസിപ്പിക്കാൻ ഐടി മിഷന്‌ അനുമതി ലഭിച്ചു. സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾക്കായി വിവിധ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഏകീകൃത പോർട്ടലിന്‌ രൂപം നൽകുന്നത്‌. വെബ്‌പോർട്ടൽ വഴിയും മൊബൈൽ ആപ്‌ മുഖേനയും ഓൺലൈൻ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലെത്തും.

സംസ്ഥാന സർക്കാർ 2017ൽ പ്രഖ്യാപിച്ച ഐടി നയത്തിന്റെ ഭാഗമായാണ്‌ ഡിജിറ്റൽ കേരള ആർകിടെക്‌ചർ പദ്ധതിക്ക്‌ രൂപം നൽകിയത്‌. സർക്കാർ സേവനങ്ങളെല്ലാം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തിക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ 81 വകുപ്പുകളുടെ 900ലധികം സേവനങ്ങൾ ഇ സേവനം പോർട്ടലിൽ ലഭ്യമാണ്‌. ഇ ഡിസ്‌ട്രിക്‌റ്റ്‌, കെ സ്മാർട്ട്‌ എന്നിവയിലൂടെ പ്രധാന സർട്ടിഫിക്കറ്റുകളുടെ വിതരണവും ഓൺലൈനിലേക്ക്‌ മാറിയിരുന്നു. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പരിഷ്‌കാരത്തിന്റെ ഭാഗമായി സംരംഭകർക്കായി എല്ലാ സേവനങ്ങളും കെ സ്വിഫ്‌റ്റ്‌ മുഖേനയും ഓൺലൈനാക്കിയിട്ടുണ്ട്‌.

അതത്‌ വെബ്‌സൈറ്റുകളെ ആശ്രയിച്ചാലേ ഈ സേവനങ്ങളെല്ലാം ലഭ്യമാകൂവെന്ന ന്യൂനത ഏകീകൃത പോർട്ടൽ വരുന്നതോടെ പരിഹരിക്കപ്പെടും. ആപ്ലിക്കേഷൻ ട്രാക്കിങ്‌, ഡിജി ലോക്കർ, നോട്ടിഫിക്കേഷനുകൾ, എസ്‌എംഎസ്‌ സൗകര്യം, വിവിധ ബില്ലുകൾ അടയ്‌ക്കാനുള്ള സംവിധാനം എന്നിവയെല്ലാം യുഎസ്‌ഡിപി പോർട്ടലിന്റെ ഭാഗമായുണ്ടാകും. പൊതുജനങ്ങൾക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന സേവനങ്ങളാണ്‌ ആദ്യഘട്ടത്തിൽ യുഎസ്‌ഡിപിയിലുണ്ടാവുക. ഗവൺമെന്റ്‌ ടു ഗവൺമെന്റ്‌, ബിസിനസ്‌ ടു ബിസിനസ്‌ സേവനങ്ങൾ ഒന്നാംഘട്ടത്തിൽ ഉൾപ്പടുത്തിയിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.