Skip to main content

മോദിയുടെ കിരാതഭരണത്തിന് അറുതിവരുത്താനുള്ള സമർപ്പിതമായ പ്രവർത്തനങ്ങൾക്ക് പ്രൊഫ. ജി എൻ സായിബാബയുടെ രക്തസാക്ഷിത്വം പ്രചോദനമാകും

സ്റ്റാൻസ്വാമിക്കുശേഷം ഇപ്പോൾ പ്രൊഫ. ജി എൻ സായിബാബയും രക്തസാക്ഷി ആയിരിക്കുന്നു. ഭരണകൂട ഭീകരതയുടെ ഇരകളായിരുന്നു ഇവർ. രാജ്യത്ത് ലഹള ഉണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്നു പറഞ്ഞു ഭീമ കൊറേഗാവ് കേസിൽ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഒട്ടേറെപേരെ അറസ്റ്റ് ചെയ്തു. പലരും പണ്ഡിതരും ദളിതരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു പ്രവർത്തിക്കുന്നവരുമായിരുന്നു. ഒരിക്കൽപ്പോലും ഭീമ കൊറേഗാവിൽ പോയിട്ടില്ലാത്ത പ്രൊഫ. ജി എൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആക്ഷേപിച്ച് 2014-ലാണ് അറസ്റ്റ് ചെയ്തത്. കോടതി ശിക്ഷ അനുഭവിച്ചുകൊണ്ട് ജയിലിൽ കിടന്നിരുന്ന സായിബാബയേയും 2018-ൽ നടന്ന ബീമാ കൊറേഗാവ് കേസിൽ പ്രതിയാക്കി. ഒരു തെളിവും എൻഐഎയ്ക്ക് കണ്ടെത്താനായില്ലെങ്കിലും ചക്രക്കസേരയിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന കവിയും പണ്ഡിതനുമായ പ്രൊഫ. ജി.എൻ. സായിബാബയെ 2024 വരെ തടങ്കലിൽ ആയിരുന്നു.

ഈ കേസിലെ മറ്റൊരു പ്രതിയായ ഫാദർ സ്റ്റാൻസ്വാമിയുടെ കാര്യത്തിൽ എൻഐഎ ചൂണ്ടിക്കാട്ടിയ തെളിവുകൾ (നാൽപതോളം ഫയലുകൾ) സ്വാമിയുടെ ലാപ് ടോപ്പിൽ ഹാക്ക് ചെയ്ത് കൃത്രിമമായി തിരുകി കയറ്റിയതാണെന്ന് ആർസെനൽ കൺസൾട്ടിംഗ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം കണ്ടെത്തുകയുണ്ടായി. ഈ വെളിപ്പെടുത്തൽ മോദി സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും ഗൂഡപ്രവർത്തനങ്ങൾ സംബന്ധിച്ച ഏറ്റവും നിശിതവിമർശനമാണ്. അവർക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കുന്ന ഒരു ഗൂഡഭീകരസംഘമായി എൻഐഎ അധപതിച്ചിരിക്കുന്നു.

ഏറ്റവും പരിതാപകരമായ സാഹചര്യങ്ങളിലാണ് പ്രൊഫ. ജി എൻ സായിബാബയെ തടങ്കലിൽ കഴിയേണ്ടിവന്നത്. ഏറെനാൾ ഏകാന്ത തടവിലായിരുന്നു. അങ്ങനെ പത്ത് വർഷം ജയിലിൽ കിടന്നശേഷമാണ് ജാമ്യം അനുവദിച്ചത്. ഇത് നമ്മുടെ കോടതികളുടെ നീതിബോധത്തിനു മുന്നിൽ വലിയൊരു ചോദ്യമായി തുടരും.

ഈ പീഡനങ്ങളൊന്നും സായിബാബയുടെ നിശ്ചയദാർഡ്യത്തിന് ഇളക്കംവരുത്തിയില്ല. സ. സീതാറാമിന്റെ മൃതശരീരം ദർശിക്കുന്നതിന് വന്നപ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹം മാർക്സിസ്റ്റ് ചിന്താഗതിക്കാരൻ ആണോയെന്നുപോലും എനിക്ക് അറിഞ്ഞുകൂടാ. പക്ഷേ, മോദിക്ക് അദ്ദേഹം അർബൻ നക്സൽ ആണെന്ന് സംശയമൊന്നുമില്ല.

മോദിയുടെ കിരാതഭരണത്തിന് അറുതിവരുത്താനുള്ള സമർപ്പിതമായ പ്രവർത്തനങ്ങൾക്ക് പ്രൊഫ. ജി എൻ സായിബാബയുടെ രക്തസാക്ഷിത്വം പ്രചോദനമാകും.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.