Skip to main content

മോദിയുടെ കിരാതഭരണത്തിന് അറുതിവരുത്താനുള്ള സമർപ്പിതമായ പ്രവർത്തനങ്ങൾക്ക് പ്രൊഫ. ജി എൻ സായിബാബയുടെ രക്തസാക്ഷിത്വം പ്രചോദനമാകും

സ്റ്റാൻസ്വാമിക്കുശേഷം ഇപ്പോൾ പ്രൊഫ. ജി എൻ സായിബാബയും രക്തസാക്ഷി ആയിരിക്കുന്നു. ഭരണകൂട ഭീകരതയുടെ ഇരകളായിരുന്നു ഇവർ. രാജ്യത്ത് ലഹള ഉണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്നു പറഞ്ഞു ഭീമ കൊറേഗാവ് കേസിൽ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഒട്ടേറെപേരെ അറസ്റ്റ് ചെയ്തു. പലരും പണ്ഡിതരും ദളിതരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു പ്രവർത്തിക്കുന്നവരുമായിരുന്നു. ഒരിക്കൽപ്പോലും ഭീമ കൊറേഗാവിൽ പോയിട്ടില്ലാത്ത പ്രൊഫ. ജി എൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആക്ഷേപിച്ച് 2014-ലാണ് അറസ്റ്റ് ചെയ്തത്. കോടതി ശിക്ഷ അനുഭവിച്ചുകൊണ്ട് ജയിലിൽ കിടന്നിരുന്ന സായിബാബയേയും 2018-ൽ നടന്ന ബീമാ കൊറേഗാവ് കേസിൽ പ്രതിയാക്കി. ഒരു തെളിവും എൻഐഎയ്ക്ക് കണ്ടെത്താനായില്ലെങ്കിലും ചക്രക്കസേരയിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന കവിയും പണ്ഡിതനുമായ പ്രൊഫ. ജി.എൻ. സായിബാബയെ 2024 വരെ തടങ്കലിൽ ആയിരുന്നു.

ഈ കേസിലെ മറ്റൊരു പ്രതിയായ ഫാദർ സ്റ്റാൻസ്വാമിയുടെ കാര്യത്തിൽ എൻഐഎ ചൂണ്ടിക്കാട്ടിയ തെളിവുകൾ (നാൽപതോളം ഫയലുകൾ) സ്വാമിയുടെ ലാപ് ടോപ്പിൽ ഹാക്ക് ചെയ്ത് കൃത്രിമമായി തിരുകി കയറ്റിയതാണെന്ന് ആർസെനൽ കൺസൾട്ടിംഗ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം കണ്ടെത്തുകയുണ്ടായി. ഈ വെളിപ്പെടുത്തൽ മോദി സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും ഗൂഡപ്രവർത്തനങ്ങൾ സംബന്ധിച്ച ഏറ്റവും നിശിതവിമർശനമാണ്. അവർക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കുന്ന ഒരു ഗൂഡഭീകരസംഘമായി എൻഐഎ അധപതിച്ചിരിക്കുന്നു.

ഏറ്റവും പരിതാപകരമായ സാഹചര്യങ്ങളിലാണ് പ്രൊഫ. ജി എൻ സായിബാബയെ തടങ്കലിൽ കഴിയേണ്ടിവന്നത്. ഏറെനാൾ ഏകാന്ത തടവിലായിരുന്നു. അങ്ങനെ പത്ത് വർഷം ജയിലിൽ കിടന്നശേഷമാണ് ജാമ്യം അനുവദിച്ചത്. ഇത് നമ്മുടെ കോടതികളുടെ നീതിബോധത്തിനു മുന്നിൽ വലിയൊരു ചോദ്യമായി തുടരും.

ഈ പീഡനങ്ങളൊന്നും സായിബാബയുടെ നിശ്ചയദാർഡ്യത്തിന് ഇളക്കംവരുത്തിയില്ല. സ. സീതാറാമിന്റെ മൃതശരീരം ദർശിക്കുന്നതിന് വന്നപ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹം മാർക്സിസ്റ്റ് ചിന്താഗതിക്കാരൻ ആണോയെന്നുപോലും എനിക്ക് അറിഞ്ഞുകൂടാ. പക്ഷേ, മോദിക്ക് അദ്ദേഹം അർബൻ നക്സൽ ആണെന്ന് സംശയമൊന്നുമില്ല.

മോദിയുടെ കിരാതഭരണത്തിന് അറുതിവരുത്താനുള്ള സമർപ്പിതമായ പ്രവർത്തനങ്ങൾക്ക് പ്രൊഫ. ജി എൻ സായിബാബയുടെ രക്തസാക്ഷിത്വം പ്രചോദനമാകും.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.