Skip to main content

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളത്തിന് ഒന്നാം സ്ഥാനം

കഴിഞ്ഞ 8 വർഷമായി തുടരുന്ന ഇടതുഭരണത്തിന് കീഴിൽ ഏറെ അഭിമാനകരമായ നേട്ടങ്ങളിലൂടെയാണ് കേരളം മുന്നേറിക്കൊണ്ടിരിക്കുന്നത്. വ്യവസായ സൗഹൃദമല്ല ഈ നാടെന്ന കേരളവിരുദ്ധ മുന്നണിയുടെ പ്രചരണങ്ങളെയാകെ തകർത്തുകൊണ്ടാണ് ഈ വർഷം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിന് കീഴിലുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ നമ്മുടെ നാട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2016ൽ കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ 28ആം റാങ്കിലായിരുന്നു, അന്ന് നമുക്ക് പിന്നിൽ ആരുമുണ്ടായിരുന്നില്ല. ഇന്ന് കേരളം ഒന്നാം സ്ഥാനത്താണ്, പിന്നിലൊരുപാട് പേരുണ്ട് പക്ഷേ മുന്നിലാരുമില്ല..
അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നായിരുന്നു ഞങ്ങളുടെ വാഗ്ദാനമെങ്കിലും മൂന്നാം വർഷം തന്നെ ലക്ഷ്യം നേടിയെടുക്കാൻ സർക്കാരിന് സാധിച്ചു. ഇത് ഞങ്ങളുടെ വ്യവസായ, വികസന കാഴ്ചപ്പാടുകളുടെ നേട്ടം കൂടിയായി ഉയർത്തിക്കാണിക്കുകയാണ്.
ഓൺലൈൻ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങൾ (ULB-കൾ) നൽകുന്ന ലൈസൻസുകളും സർട്ടിഫിക്കറ്റുകളും അനായാസം നൽകുന്ന പ്രക്രിയ, റവന്യൂ വകുപ്പിൻ്റെ സർട്ടിഫിക്കറ്റ് വിതരണം, യൂട്ടിലിറ്റി പെർമിറ്റുകൾ നൽകൽ, പൊതുവിതരണ സമ്പ്രദായം (ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്), ഗതാഗത മേഖലയിലെ മെച്ചപ്പെടുത്തലുകൾ, എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിക്കൽ എന്നീ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങളാണ് കേരളത്തെ ഒന്നാമതെത്തിച്ച പ്രധാനപ്പെട്ട ഘടകങ്ങൾ. മറ്റ് മേഖലകളിലും നാം ഒട്ടും മോശമാക്കിയില്ല. സംസ്ഥാനത്ത് നിലവിലുള്ള ബിസിനസുകളെക്കുറിച്ച് സംരംഭകരോട് ഫീഡ്‌ബാക്ക് തേടിയതിൽ നിന്നാണ് ഈ ഒമ്പത് പരിഷ്‌കരണ മേഖലകളിൽ 95 ശതമാനത്തിലധികം പോസിറ്റീവ് പ്രതികരണങ്ങൾ കേരളത്തിന് ലഭിച്ചത്. അതായത് സംരംഭകർ സർക്കാരിനൊപ്പമാണ്. സമൂഹമാധ്യമങ്ങളിലെ കമൻ്റുകളോ, ഒരു ചെറിയ പ്രശ്നത്തെ പർവ്വതീകരിക്കുന്ന ചില മാധ്യമങ്ങളുടെ ഇടപെടലുകളോ അല്ല കേരളത്തിലെ വ്യവസായ മേഖലയിലെ യാഥാർത്ഥ്യം എന്ന് മനസിലാക്കാൻ കൂടി കേരളത്തിൻ്റെ ഈ കുതിപ്പ് സഹായിക്കും.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.