Skip to main content

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളത്തിന് ഒന്നാം സ്ഥാനം

കഴിഞ്ഞ 8 വർഷമായി തുടരുന്ന ഇടതുഭരണത്തിന് കീഴിൽ ഏറെ അഭിമാനകരമായ നേട്ടങ്ങളിലൂടെയാണ് കേരളം മുന്നേറിക്കൊണ്ടിരിക്കുന്നത്. വ്യവസായ സൗഹൃദമല്ല ഈ നാടെന്ന കേരളവിരുദ്ധ മുന്നണിയുടെ പ്രചരണങ്ങളെയാകെ തകർത്തുകൊണ്ടാണ് ഈ വർഷം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിന് കീഴിലുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ നമ്മുടെ നാട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2016ൽ കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ 28ആം റാങ്കിലായിരുന്നു, അന്ന് നമുക്ക് പിന്നിൽ ആരുമുണ്ടായിരുന്നില്ല. ഇന്ന് കേരളം ഒന്നാം സ്ഥാനത്താണ്, പിന്നിലൊരുപാട് പേരുണ്ട് പക്ഷേ മുന്നിലാരുമില്ല..
അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നായിരുന്നു ഞങ്ങളുടെ വാഗ്ദാനമെങ്കിലും മൂന്നാം വർഷം തന്നെ ലക്ഷ്യം നേടിയെടുക്കാൻ സർക്കാരിന് സാധിച്ചു. ഇത് ഞങ്ങളുടെ വ്യവസായ, വികസന കാഴ്ചപ്പാടുകളുടെ നേട്ടം കൂടിയായി ഉയർത്തിക്കാണിക്കുകയാണ്.
ഓൺലൈൻ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങൾ (ULB-കൾ) നൽകുന്ന ലൈസൻസുകളും സർട്ടിഫിക്കറ്റുകളും അനായാസം നൽകുന്ന പ്രക്രിയ, റവന്യൂ വകുപ്പിൻ്റെ സർട്ടിഫിക്കറ്റ് വിതരണം, യൂട്ടിലിറ്റി പെർമിറ്റുകൾ നൽകൽ, പൊതുവിതരണ സമ്പ്രദായം (ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്), ഗതാഗത മേഖലയിലെ മെച്ചപ്പെടുത്തലുകൾ, എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിക്കൽ എന്നീ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങളാണ് കേരളത്തെ ഒന്നാമതെത്തിച്ച പ്രധാനപ്പെട്ട ഘടകങ്ങൾ. മറ്റ് മേഖലകളിലും നാം ഒട്ടും മോശമാക്കിയില്ല. സംസ്ഥാനത്ത് നിലവിലുള്ള ബിസിനസുകളെക്കുറിച്ച് സംരംഭകരോട് ഫീഡ്‌ബാക്ക് തേടിയതിൽ നിന്നാണ് ഈ ഒമ്പത് പരിഷ്‌കരണ മേഖലകളിൽ 95 ശതമാനത്തിലധികം പോസിറ്റീവ് പ്രതികരണങ്ങൾ കേരളത്തിന് ലഭിച്ചത്. അതായത് സംരംഭകർ സർക്കാരിനൊപ്പമാണ്. സമൂഹമാധ്യമങ്ങളിലെ കമൻ്റുകളോ, ഒരു ചെറിയ പ്രശ്നത്തെ പർവ്വതീകരിക്കുന്ന ചില മാധ്യമങ്ങളുടെ ഇടപെടലുകളോ അല്ല കേരളത്തിലെ വ്യവസായ മേഖലയിലെ യാഥാർത്ഥ്യം എന്ന് മനസിലാക്കാൻ കൂടി കേരളത്തിൻ്റെ ഈ കുതിപ്പ് സഹായിക്കും.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.