Skip to main content

ലഡാക്കിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നിരാഹാരസമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ. ബൃന്ദാ കാരാട്ടും, സ. ജോണ്‍ ബ്രിട്ടാസ് എംപിയും ദില്ലിയിലെ ലഡാക് ഭവനില്‍

ലഡാക്കിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നിരാഹാരസമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദാ കാരാട്ടും, സ. ജോണ്‍ ബ്രിട്ടാസ് എംപിയും ദില്ലിയിലെ ലഡാക് ഭവനില്‍ എത്തി. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക, പൂര്‍ണ സംസ്ഥാന പദവി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാരം തുടരുന്ന സോനം വാങ്ചുകിനോടും സമരക്കാരോടും സ. ബൃന്ദ കാരാട്ട് സംസാരിക്കുകയും പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ എമ്മിന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ലഡാക് ഭവനില്‍ അപ്രഖ്യാപിത തടങ്കലിലാണെന്നും പുറത്തിറങ്ങാന്‍ അനുവാദമില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പിന്നോട്ടില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ലേയില്‍ നിന്നും ദില്ലിയിലേക്ക് സോനം വാങ്ചുക് പദയാത്ര ആരംഭിച്ചത്. ദില്ലി അതിര്‍ത്തിയില്‍ വെച്ച് പൊലീസ് സോനം വാങ്ചുകിനെയും സംഘത്തെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിപിഐ എം നേതാക്കളെ ഗേറ്റില്‍ പൊലീസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും ലഡാക്കിന്റെ കവര്‍ന്നെടുത്ത അവകാശങ്ങള്‍ ഉടന്‍ തിരികെ നല്‍കണമെന്നും സ. ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.