Skip to main content

സംസ്ഥാനത്ത് 2 വർഷത്തിനകം 25,000 സ്റ്റാർട്ടപ്പുകളും 1 ലക്ഷം തൊഴിലും സൃഷ്ടിക്കും

2026ഓടെ 25,000 സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ഒരുലക്ഷം തൊഴിൽ സൃഷ്‌ടിക്കാനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത 25 വർഷത്തിൽ ലോകത്തുണ്ടാകുന്ന ജോലികളിൽ കൂടുതലും എസ്‌ടിഇഎം (സയൻസ്‌, ടെക്‌നോളജി, എൻജിനിയറിങ്‌, മാത്തമാറ്റിക്‌സ്‌) മേഖലകളിൽപ്പെട്ടതാകും. എട്ട്‌ വർഷത്തിൽ 5000 പുതിയ സ്റ്റാർട്ടപ്പുകളാണ്‌ ആരംഭിച്ചത്‌. 510 ഐടി കമ്പനികളും ഇക്കാലയളവിൽ പ്രവർത്തനം ആരംഭിച്ചു. 34,000 കോടിയുടെ ഐടി കയറ്റുമതി 90,000 കോടിയിലേക്ക്‌ ഉയർന്നു.

ഐടിക്ക്‌ പുറമേ വ്യവസായമേഖലയിലും കേരളം വളർച്ചയുടെ പാതയിലാണ്‌. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ സംസ്ഥാനം ഒന്നാം സ്ഥാനം നേടിയത്‌ അതിന്റെ ഭാഗം. 17 ശതമാനമാണ്‌ ബിസിനസ്‌ വളർച്ച. മെഡിക്കൽ ഉപകരണങ്ങൾക്കായി ലൈഫ്‌ സയൻസ്‌ പാർക്കിന്റെ ഭാഗമായി സ്ഥാപിക്കുന്ന മെഡ്‌സ്‌ പാർക്ക്‌ 2025 മാർച്ചോടെ പൂർണസജ്ജമാകും.

ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളെ നാടിനുവേണ്ടി ഉപയോഗപ്പെടുത്താനാകണം. തദ്ദേശീയ ഗവേഷണങ്ങളെ ഭാവിക്കായി ഉപയോഗിക്കണം. നവവൈജ്ഞാനിക സമൂഹത്തെ വളർത്തിയെടുക്കാൻ വ്യത്യസ്ത പ്രൊഫഷണൽ മേഖലകളിൽനിന്നുള്ളവരുടെ പിന്തുണയും സഹായവും ഉണ്ടാകണം.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.