Skip to main content

കേരളത്തെ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാക്കാൻ ₹1000 കോടിയുടെ അധിക നിക്ഷേപം നടത്തും

ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാക്കാൻ സംസ്ഥാനത്ത്‌ ആയിരം കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. ഉൽപ്പാദനശേഷി വിപുലീകരിക്കാനും ഉൽപ്പാദനോപാധികൾ നവീകരിക്കാനുമാണിത്‌. അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ മേഖലകളിലെ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ ഉൽപ്പാദന വിറ്റുവരവ്‌ പതിനായിരം കോടി രൂപയായി ഉയർത്തും.

കേരളത്തെ ഇലക്ട്രോണിക്സ് വ്യവസായ ഹബ്ബാക്കാൻ ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ഐടി ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദനകേന്ദ്രം സജ്ജമാക്കിയ കെൽട്രോൺ സംസ്ഥാനത്തിന്‌ അഭിമാനമാണ്‌. സാങ്കേതിക പരിജ്ഞാനം, ഫാക്ടറി നവീകരണം എന്നിവയ്‌ക്കൊപ്പം ട്രാഫിക് മാനേജ്മെന്റ്, ഡിഫൻസ് പ്രോഡക്ട്സ്, പവർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിലൂന്നിയ പദ്ധതികൾക്ക്‌ 395 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌.

കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും ഏറ്റെടുത്ത് മികവുറ്റതാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഉൽപ്പാദനമേഖലയിലെന്നപോലെ ഗവേഷണ–വികസന മേഖലയിലും കാര്യക്ഷമമായി കെൽട്രോൺ ഇടപെടണം. ആധുനികവൽക്കരണത്തിനുള്ളതെല്ലാം സർക്കാർ ചെയ്‌താലും പുതിയ കമ്പോള സാധ്യതകൾക്ക്‌ അനുസൃതമായി നവീകരിക്കാനും ലാഭത്തിലെത്തിക്കാനും ശ്രദ്ധിക്കേണ്ടത്‌ പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരാണ്. കേരളത്തെ വ്യവസായസൗഹൃദമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ചെറിയ സംരംഭങ്ങളെ ആയിരം കോടി രൂപ വിറ്റുവരവുള്ള വലിയ സംരംഭങ്ങളാക്കാൻ സഹായം നൽകുന്നുണ്ട്‌. 2026ഓടെ 15,000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ്‌ ലക്ഷ്യമാക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.